സേതുമാധവന് എല്ലാം നഷ്ട്ടപെട്ട തെരുവ്; കിരീടത്തിന്റെ ഓർമ്മകൾ ഉണർത്തി എം എൽ എ യുടെ ഫേസ്ബുക് പോസ്റ്റ്.

Advertisement

മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം. ലോഹിതദാസ് തിരക്കഥ രചിച്ച ഈ ചിത്രം നൂറു ദിവസം തീയേറ്ററുകളിലും പ്രദർശിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. മുപ്പതു വർഷം മുൻപ് ഒരു ജൂലൈ റിലീസ് ആയി എത്തിയ ഈ ചിത്രത്തിലെ മോഹൻലാൽ, തിലകൻ എന്നിവരുടെ പ്രകടനം ഇന്നും മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഒളി മങ്ങാതെ നിൽക്കുകയാണ്. ഒരു പക്ഷെ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇന്നും നൊമ്പരമായി നിൽക്കുന്ന കഥാപാത്രമാണ് മോഹൻലാലിന്റെ സേതു മാധവൻ എന്ന് പറയാം. ദേശീയ തലത്തിൽ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പരാമർശം മോഹൻലാലിന് നേടിക്കൊടുത്ത ഈ കഥാപാത്രം ഇന്നും അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ഇപ്പോഴിതാ കിരീടത്തിന്റെ ഓർമ്മകൾ ഉണർത്തിക്കൊണ്ടു ശബരീനാഥ് എം എൽ എ പങ്കു വെച്ച ഒരു ഫേസ്ബുക് പോസ്റ്റ് ആണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. എല്ലാം നഷ്ടപ്പെട്ട് ആൽമരത്തിൻ ചുവട്ടിൽ നിശബ്ദനായി ഇരിക്കുന്ന സേതുമാധവൻ ഇന്നും മലയാളികൾക്ക് ഒരു നൊമ്പരമാണ്. മുപ്പത് വർഷങ്ങൾക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷൻ അടിമുടി മാറിയിരിക്കുന്നു.പുതിയ റോഡുകളുടെ സംഗമവും സർക്കാർ സ്ഥാപനങ്ങളും എന്റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങൾക്ക്‌ നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു”. ഈ വാക്കുകൾക്കൊപ്പം മുപ്പതു വർഷം മുൻപത്തെ കിരീടത്തിലെ ആര്യനാട് കാഞ്ഞിരമൂടു കവലയുടെ ചിത്രവും ഇപ്പോഴത്തെ കാഞ്ഞിരംമൂട് കവലയുടെ ചിത്രവും ശബരീനാഥ് പങ്കു വെച്ചിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close