5000 – 10000 പേരുള്ള ക്ലൈമാക്സ് സീനുകൾ; ബ്രഹ്മാണ്ഡ രീതിയിൽ ജെന്റിൽമാൻ 2 ചിത്രീകരിക്കാൻ കെ.ടി കുഞ്ഞുമോൻ

Advertisement

സൗത്ത് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ നിർമ്മാതാവും എഴുത്തുക്കാരനുമാണ് കെ.ടി കുഞ്ഞുമോൻ. 1993 മുതൽ 2008 വരെ അദ്ദേഹം മലയാളം, തമിഴ് എന്നീ ഭാഷകളിൽ സജീവമായിരുന്നു. തമിഴിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ഷങ്കറിനെ തമിഴ് സിനിമ ലോകത്തിലേക്ക് കൊണ്ടു വന്നത് കെ.ടി കുഞ്ഞുമോനാണ്. അർജ്ജുനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ജെന്റിൽമാൻ നിർമ്മിച്ചത് കെ ടി കുഞ്ഞുമോൻ ആയിരുന്നു. തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ കാതൽ ദേശം, കാതലൻ, രക്ഷകൻ തുടങ്ങിയവ നിർമ്മിച്ചതും ഇദ്ദേഹമായിരുന്നു. മലയാളി കൂടിയായ കെ. ടി കുഞ്ഞുമോൻ ഫിലിം ഇൻഡസ്‌ട്രിയിൽ ഒരു വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സൂപ്പർഹിറ്റ് ചിത്രമായ ജെന്റിൽമാന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുവാൻ ഒരുങ്ങുകയാണ് കെ.ടി കുഞ്ഞുമോൻ.

ജെന്റിൽമാൻ 2 ബ്രഹ്മാണ്ഡമായി അണിയിച്ചൊരുക്കുവാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്ന് മാതൃഭൂമിയുടെ അഭിമുഖത്തിൽ കെ.ടി കുഞ്ഞുമോൻ തുറന്ന് പറഞ്ഞിരിക്കുകയാണ്. ജെന്റിൽമാൻ രണ്ടാം ഭാഗത്തിൽ പഴയ അഭിനേതാകളുടെയൊപ്പം പുതിയ ആളുകളും ഉണ്ടാവുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. ജെന്റിൽമാൻ 2 അടുത്ത വർഷം ജനുവരിലായിരിക്കും ചിത്രീകരണം ആരംഭിക്കുക എന്ന് കുഞ്ഞുമോൻ സൂചിപ്പിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു 100 പേരെ വെച്ചു ചിത്രീകരിക്കാൻ സാധിക്കില്ലയെന്നും ക്ലൈമാക്സ് സീൻ ഷൂട്ട് ചെയ്യുവാൻ അയ്യായിരം- പതിനായിരം ആളുകൾ വേണ്ടി വരും എന്ന് അദ്ദേഹം വ്യക്തമാക്കി. ഷങ്കർ തന്നെയായിരിക്കോ ചിത്രം സംവിധാനം ചെയ്യുക എന്ന അവതാരകന്റെ ചോദ്യത്തിന് ഒന്നും പറയാൻ പറ്റില്ല എന്നാണ് കെ.ടി കുഞ്ഞുമോൻ മറുപടി നൽകിയത്. എ. ആർ റഹ്മാൻ തന്നെയായിരിക്കും സംഗീത സംവിധാനം നിർവഹിക്കുക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ജെന്റിൽമാൻ രണ്ടാം ഭാഗത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് നിർമ്മാതാവായ കെ.ടി കുഞ്ഞുമോൻ തന്നെയാണ്. തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിൽ പല നടന്മാരെ വെച്ച് ഒരേ സമയത്തായിരിക്കും സിനിമയുടെ ചിത്രീകരണം എന്ന് കുഞ്ഞുമോൻ കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close