അന്ന് തന്റെ മനസ്സിൽ പതിഞ്ഞ ചോദ്യമാണ് പിന്നീട് ഒടിയനായി മാറിയത്…വിശേഷങ്ങൾ പങ്കുവച്ച് ഒടിയന്റെ രചയിതാവ് ഹരികൃഷ്ണൻ..

Advertisement

മലയാള സിനിമാ പ്രേമികൾ ഈ വർഷം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഒടിയൻ. നാൽപത് കോടിയോളം മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം, ഈ വർഷം പുറത്തിറങ്ങുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്. വി. എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിനായി മോഹൻലാൽ തന്റെ കരിയറിലെ ഏറ്റവും വലിയ മേക്കോവറാണ് സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിനായി ഭാരം കുറച്ച മോഹൻലാൽ ആരാധകരേയും പ്രേക്ഷകരെയും ഞെട്ടിച്ചിരുന്നു. 125 ഓളം ദിവസം നീണ്ടുനിന്ന ചിത്രത്തിന്റേത്. ഫാന്റസിയുടെ മേമ്പൊടിയോടെ ഒരുക്കിയ ഈ ആക്ഷൻ മാസ്സ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ഹരികൃഷ്‌ണനാണ്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ഹരികൃഷ്‌ണൻ മികച്ച രചയിതാവിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. എന്നാൽ കുട്ടി സ്രാങ്ക് എന്ന ചിത്രത്തിൽ നിന്നും ഇത്തരമൊരു മാസ്സ് – ആക്ഷൻ ചിത്രത്തിലേക്ക് എങ്ങനെ എത്തി എന്ന് പറയുകയാണ് ഹരികൃഷ്ണൻ.

സിനിമയിലേക്ക് എത്തും മുൻപ് തന്നെ തന്റെ കർമ്മ മേഖലയാണ് മാധ്യമപ്രവർത്തനം. മാധ്യമപ്രവർത്തന രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള താൻ ഒരു ദിവസം വിദ്യാർത്ഥികൾക്കായി ക്ലാസ്സുകൾ എടുക്കാൻ എത്തിയതായിരുന്നു വഴിത്തിരിവായി മാറിയത്. ജേർണലിസം വിദ്യാർത്ഥികൾക്ക് അന്ന് ഫീച്ചർ ഉണ്ടാക്കാൻ ഒരു വിഷയം നൽകി. വിശ്വവിഖ്യാത സംവിധായകൻ ‘സ്റ്റീവൻ സ്പിൽബെർഗ് പാലക്കാടിനെ ആസ്പദമാക്കി ഒരു ചിത്രമെടുത്താൽ എങ്ങെനെയിരിക്കും’ എന്നതായിരുന്നു നൽകിയ ടോപിക്. അന്ന് ചർച്ചകളും ഫീച്ചർ തയ്യാറാക്കളുമെല്ലാം നടന്നു പക്ഷെ തന്റെ മനസിൽ നിന്നും ആ ചോദ്യം മാഞ്ഞില്ല. പിന്നീട് അത്തരത്തിലൊരു വിഷയത്തെ കുറിച്ച് ആലോചിച്ചു അതാണ് തന്നെ ഒടിയനിലേക്ക് എത്തിച്ചത് ഹരികൃഷ്‌ണൻ പറയുന്നു. പിന്നീട് ഒരുപാട് അഴിച്ചു പണികൾക്ക് ശേഷമാണ് ഒടിയൻ ഒരു മാസ്സ് പരിവേഷമായി മാറിയത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close