അബിയെ സിനിമയിൽ നിന്ന് പലരും ഒതുക്കിയിട്ടുണ്ട്, ഇപ്പോൾ ഷെയ്നെയും വേട്ടയാടുന്നു; ഷെയ്ൻ നിഗത്തിന് പിന്തുണയുമായി ശ്രീകുമാർ മേനോൻ.

Advertisement

ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലെ ചൂടി പിടിച്ച ചർച്ച ആയി മാറിയ ഷെയിൻ നിഗം- ജോബി ജോർജ് വിവാദം കൂടുതൽ ആളി പടരുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. വെയിൽ എന്ന തന്റെ പുതിയ ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോർജ് തനിക്കു വധഭീഷണി ഉയർത്തി എന്ന ആരോപണവുമായി ഷെയിൻ രംഗത്ത് വന്നതോടെ ശാന്തമായി നിന്നിരുന്ന മലയാള സിനിമാ ലോകത്തു വീണ്ടും പൊട്ടിത്തെറി ഉണ്ടാവുകയാണ്. ഇന്ന് രാവിലെ ഷെയിൻ നിഗമിന് ഈ വിഷയത്തിൽ പിന്തുണ അറിയിച്ചു കൊണ്ട് നടനും സംവിധായകനും ആയ മേജർ രവി മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ ഒടിയൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രശസ്ത സംവിധായകൻ ശ്രീകുമാർ മേനോനും ഷെയിൻ നിഗമിന് തന്റെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് ശ്രീകുമാർ മേനോൻ ഷെയിൻ നിഗത്തിനു അനുകൂല നിലപാടുമായി എത്തിയിരിക്കുന്നത്. ശ്രീകുമാർ മേനോന്റെ വാക്കുകൾ ഇങ്ങനെ, “മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന്‍ നിഗം. ഇന്നലെ ഷെയ്‌ന്റെ ലൈവ് വീഡിയോ, അദ്ദേഹം നേരിടുന്ന ഒരു വധഭീഷണിയെ കുറിച്ചാണ്. എനിക്ക് ആ ചെറുപ്പക്കാരന്റെ കരച്ചില്‍ പോലെയാണ് തോന്നിയത്. തലതൊട്ടപ്പന്മാര്‍ ഇല്ലാത്ത ഒരാളാണ് ഷെയ്ന്‍. അബിയുടെ മകന്‍ എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന്‍ പറയുന്നു. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന്‍ എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍. ഇപ്പോള്‍, അബിയുടെ മരണാനന്തരം മകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും.

Advertisement

ഷെയ്‌ന്റെ വീഡിയോയിലും ‘അമ്മ’യ്ക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നത്, വധഭീഷണി മാത്രമല്ല ഉയര്‍ത്തിയിരിക്കുന്നത് എന്നാണ്. അതായത് സമൂഹമധ്യത്തില്‍ ഷെയ്‌നെ ഇല്ലാതാക്കുന്ന എന്തോ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. ക്രൈമാണ് ഷെയ്‌ന് എതിരെ നടന്നിരിക്കുന്നത് എന്നത് വ്യക്തമാണ്. ഞാന്‍ ഷെയ്‌ന് ഒപ്പമാണ്. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. ഷെയ്‌ന് എതിരെ ഒട്ടേറെ വോയ്‌സ് ക്ലിപ്പുകള്‍ ആരൊക്കയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്‌നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്‌ന് ഒപ്പം നിലപാടെടുക്കണം. സമാധാനത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് ചേക്കേറാന്‍ കഴിയുന്ന ഒരു മനസ് ഷെയ്‌ന് ഒരുക്കേണ്ടതുണ്ട്. അയാളൊരു കലാകാരനാണ്. അയാള്‍ അയാളുടെ സ്വാതന്ത്ര്യങ്ങളിലായിരിക്കട്ടെ. തന്നെ സിനിമ രംഗത്ത് ഒതുക്കിയ കഥകളും ആ ആളുകളെ കുറിച്ചും അബി എന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ മകന് വെല്ലുവിളികൾ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നു. ഞാൻ ചെയ്ത അമിതാഭ് ബച്ചൻ പരസ്യങ്ങളിലെല്ലാം ബച്ചൻ സാറിന് ശബ്ദം നൽകിയത് അബിയാണ്. അന്ന് ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനിടയായിട്ടുണ്ട്. അബി തന്നെ പറഞ്ഞ് ഷെയ്ൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ അറിയാവുന്ന ഒരാൾ എന്ന നിലയ്ക്ക്… അബിയുടെ മകനോടൊപ്പം മാത്രമേ നിൽക്കു. പ്രിയ ഷെയ്ൻ, നിരുപാധികം ഒപ്പമുണ്ട്..”

Advertisement

Copyright © 2017 onlookersmedia.

Press ESC to close