നായക സ്ഥാനം ഊട്ടിയുറപ്പിച്ച ജീവിത വിജയം; സിനിമ കഥകൾ വരെ തോറ്റുപോകുന്ന ആന്റണി വർഗീസിന്റെ ജീവിതം..

Advertisement

ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു സിനിമയെ സ്വപ്നം കണ്ടു കഴിഞ്ഞു ഭൂരിപക്ഷം യുവാക്കളിൽ ഒരാളായിരുന്നു ആന്റണി വർഗ്ഗീസും. ഒരു തനി നാടൻ അങ്കമാലിക്കാരൻ യുവാവ്. കൊച്ചുകൊച്ചു പ്രാരാബ്ദങ്ങളും പ്രശ്നങ്ങളുമുള്ള ഒരു ചെറിയ കുടുംബത്തിൽ നിന്നുമാണ് ആന്റണി വർഗീസ് എന്ന താരം ഉണ്ടാവുന്നത്. ചെറുപ്പം മുതലുള്ള ആന്റണി വർഗീസിന്റെ സിനിമാമോഹം മഹാരഥന്മാർ ജീവനേകിയ മഹാരാജാസിൽ എത്തിയപ്പോൾ വീണ്ടും ആളിക്കത്തി. പല വാതിലുകളും സിനിമയ്ക്കുവേണ്ടി ചെന്ന് മുട്ടിയെങ്കിലും ഒന്നുംതന്നെ ഫലംകണ്ടില്ല. കുടുംബ പ്രാരബ്ധങ്ങൾ ഏറിവന്നപ്പോൾ തന്റെ നാടായ അങ്കമാലി ഉപേക്ഷിച്ച് വിദേശത്ത് പോകുവാൻ ആൻറണി വർഗീസ് ആലോചിച്ചു. അങ്ങനെ വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞിരിക്കവേയാണ് അപ്രതീക്ഷിതമെന്നോണം അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോൾ വരുന്നത്. കാസ്റ്റിംഗ് കോളുകൾ പ്രഹസനമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ തെല്ലും പ്രതീക്ഷയില്ലാതെ തന്നെയാണ് ആന്റണി വർഗീസ് കാസ്റ്റിങ്ങിനായി എത്തിയത്. ചിത്രത്തിലെ നായകനായി ആന്റണിയെ കാസ്റ്റ് ചെയ്തുകൊണ്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം അറിയിപ്പു വന്നു. എല്ലാം ഒരു ദൈവനിശ്ചയം പോലെ ആൻറണി വർഗീസ് തന്റെ പ്രവാസജീവിതം വേണ്ടെന്നുവച്ചു നാട്ടിൽ തുടർന്നു.

ഒരുപക്ഷേ ഭാഗ്യമോ യാദൃശ്ചികതയോ എന്ത് പേരിട്ട് വേണമെങ്കിലും വിളിക്കാം, അല്ലെങ്കിൽ അങ്കമാലിക്കാരുടെ കഥ എങ്ങനെ ആ കൃത്യസമയത്ത് ചിത്രമായി മാറുകയും നിരവധി യുവാക്കൾക്ക് അതിലൂടെ അവസരം ലഭിക്കുകയും ചെയ്തു. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ തന്നെ ആന്റണി വർഗ്ഗീസ് പ്രേക്ഷക ശ്രദ്ധ ആകർഷിച്ചതിനോടൊപ്പം ആരാധകരെയും സൃഷ്ടിച്ചു. എങ്കിലും പിന്നീട് മാസങ്ങൾ കഴിഞ്ഞു ഒപ്പമഭിനയിച്ച പലരും പല ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങളിൽ എത്തി. അപ്പോഴും ആൻറണി വർഗീസിനെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെയില്ല.

Advertisement

ആദ്യ ചിത്രത്തിനു ശേഷം ആന്റണി എവിടെ ആന്റണി എവിടെ പോയി എന്ന ചോദ്യത്തിന് മറുപടിയുമായി സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എത്തി. ലിജോ ജോസ് പല്ലിശ്ശേരിയുടെ ശിഷ്യനായ ടിനു പാപ്പച്ചൻ അണിയിച്ചൊരുക്കിയ ചിത്രം ഈസ്റ്റർ റിലീസായി തീയേറ്ററുകളിൽ എത്തി. ആന്റണി വർഗ്ഗീസുലുള്ള ഉള്ള വിശ്വാസം പൂർണമായും ചിത്രം ശരിവെച്ചു. ആദ്യ ദിവസം മുതൽ മികച്ച പ്രതികരണം കരസ്ഥമാക്കിയ ചിത്രം, ഇതിനോടകം മികച്ച വിജയം നേടിക്കഴിഞ്ഞു. ചിത്രത്തിനായി ആന്റണി വർഗീസ് എടുത്ത പ്രയത്നം വളരെയധികം കയ്യടികൾ അദ്ദേഹത്തിന് നേടിക്കൊടുത്തു. രണ്ടാമത്തെ ചിത്രത്തിലൂടെയും വിജയക്കൊടി പാറിച്ച ആൻറണി വർഗീസിനെ തേടി നിരവധി ചിത്രങ്ങളാണ് ഇപ്പോൾ എത്തുന്നത്. എന്തുതന്നെയായാലും ആന്റണി വർഗീസ് മുൻപു പറഞ്ഞതുപോലെ, തന്നെ അവഗണിച്ചവർക്കും സിനിമയുടെ പേരിൽ കളിയാക്കിയവർക്കുള്ള അദ്ദേഹത്തിൻറെ മറുപടിയാണ് ഈ വിജയങ്ങളെല്ലാം നൽകുന്നത്. വിജയങ്ങളിലും വിനയം കൈവിടാത്ത ആന്റണി വലിയ താരമായി ഉയരട്ടെ എന്നു പ്രത്യാശിക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close