ഇനിയും ആ പതിനാറു ലക്ഷം കൂടി കൈമാറും; ഷെയിൻ നിഗം- ജോബി ജോർജ് വിവാദത്തിനു അവസാനം..!

Advertisement

കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ആയി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയ ഷെയിൻ നിഗം- ജോബി ജോർജ് വിവാദത്തിനു അവസാനം. ഇന്ന് ‘അമ്മ ഭാരവാഹികളും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികളും മധ്യസ്ഥത വഹിച്ച ചർച്ചയിൽ ആണ് ഷെയിൻ നിഗം- ജോബി ജോർജ് വിഷയം ഒത്തുതീർപ്പിൽ എത്തിയത്. ജോബി ജോർജ് നിർമ്മിക്കുന്ന വെയിൽ എന്ന ചിത്രം ഷെയിൻ അധികം വൈകാതെ പൂർത്തിയാക്കും എന്നും ആദ്യം കൊടുത്ത 24 ലക്ഷത്തിനു പുറമെ കരാർ പ്രകാരമുള്ള നാൽപ്പതു ലക്ഷത്തിൽ ബാക്കിയുള്ള പതിനാറു ലക്ഷം രൂപ കൂടി ജോബി ജോർജ് ഷെയിൻ നിഗമിന് കൈമാറും. മുപ്പതു ലക്ഷം രൂപ ഷെയിൻ നേരത്തെ വാങ്ങിച്ചു എന്ന ജോബിയുടെ വാദം തെറ്റായിരുന്നു എന്നും ഇതോടെ പുറത്തു വന്നിരിക്കുകയാണ്.

വെയിൽ എന്ന തന്റെ ചിത്രം പൂർത്തിയാക്കാതെ ഗെറ്റപ്പ് മാറ്റി കുർബാനി എന്ന ചിത്രത്തിൽ ഷെയിൻ അഭിനയിക്കാൻ പോയപ്പോൾ ആണ് വെയിലിന്റെ നിർമ്മാതാവ് ജോബി ജോർജ് ഷെയിൻ നിഗത്തിനോട് ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചത്. അതിനെതിരെ ഷെയിൻ സോഷ്യൽ മീഡിയയിൽ ലൈവ് വന്നാണ് പ്രതികരിച്ചത്. അതിനൊപ്പം ജോബി ജോർജ് തന്നെ അപായപ്പെടുത്തും എന്ന പറഞ്ഞ വിവരം കാണിച്ചു ഷെയിൻ താര സംഘടനയായ അമ്മക്കും പരാതി നൽകിയിരുന്നു. കരാർ ലംഘിച്ച ഷെയിൻ നിഗത്തിനു എതിരെ നിർമ്മാതാക്കളുടെ സംഘടനയിൽ ജോബിയും പരാതി നൽകിയിരുന്നു. അതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ നടത്തിയ ചർച്ചകളിൽ ആണ് ഈ വിവാദം ഒത്തുതീർപ്പായതു.

Advertisement

കുർബാനി തീർത്തതിന് ശേഷം, വെയിൽ എന്ന ചിത്രത്തിൽ നവംബർ പതിനഞ്ചോടെ ഷെയിൻ ജോയിൻ ചെയ്യും. പതിനഞ്ചു ദിവസം ആണ് ഷെയിൻ വെയിലിനു നൽകിയിരിക്കുന്നത്. ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രങ്ങളിൽ ഇനി താൻ അഭിനയിക്കുമോ ഇല്ലയോ എന്ന കാര്യം ഇപ്പോൾ പറയാൻ പറ്റില്ല എന്നും ഷെയിൻ പറയുന്നു. താര സംഘടനയെ പ്രതിനിധീകരിച്ചു ഇടവേള ബാബു എത്തിയപ്പോൾ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്നും ആന്റോ ജോസഫ്, രജപുത്ര രഞ്ജിത് എന്നിവരും എത്തിച്ചേർന്നു. പത്ര സമ്മേളനത്തിൽ വെച്ച് ഇരുവരും കൈ കൊടുത്തു കൊണ്ടാണ് പ്രശ്നം തീർന്നു എന്ന് പ്രഖ്യാപിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close