സൽമാൻ ഖാന് അഞ്ച് വർഷത്തെ തടവ്, കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ ആണ് വിധി..

Advertisement

ഇരുപത് വർഷങ്ങൾക്ക് മുൻപ് ഹം സാഥ് സാഥ്‌ ഹേൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന മൃഗ വേട്ടയാണ് പിന്നീട് സൽമാൻഖാൻ എന്ന ബോളീവുഡ് സൂപ്പർ താരത്തിന്റെ ജീവിതത്തിൽ നേരിട്ട പ്രശനങ്ങളുടെ എല്ലാം തുടക്കം. ചിത്രീകരണത്തിന് ഇടയില്‍ 1998 സെപ്റ്റംബർ ഇരുപത്താറിനും ഇരുപത്തെട്ടിനുമായിരുന്നു മൃഗ വേട്ട. രാജസ്ഥാനിലെ ജോദ്പൂരിൽ കൃഷണ മൃഗത്തെ വേട്ടയാടി കൊന്നത് അന്ന് വലിയ വിവാദം ആയിരുന്നു. ലൈസൻസ് ഇല്ലാതെ ആയുധം കയ്യിൽ വച്ചതും കൃഷ്ണ മൃഗത്തെ വേട്ടയാടിയതും ഉൾപ്പടെ ഉള്ള കേസുകളിൽ മുൻപ് കീഴ്കോടതി ഒരു വർഷവും അഞ്ചു വർഷവും തടവ് പ്രഖ്യാപിച്ചിരുന്നു എന്നാൽ ഇതിനെതിരെ നൽകിയ അപ്പീലിൽ ആണ് പുതിയ വിധി. സൽമാൻ ഖാൻ ചെയ്ത കാരുണ്യ പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്ത് ആണ് ശിക്ഷാ ഇളവ്.

ലൈസൻസ് ഇല്ലാതെ തോക്ക് ഉപയോഗിച്ച കേസ് മുൻപ് എഴുതി തള്ളിയിരുന്നു. സൽമാൻ അടക്കം കേസിൽ ഏഴുപേരാണ് പ്രതികൾ ഉആയി ഉണ്ടായിരുന്നത്. കേസിൽ സല്മാന് ഒപ്പം പ്രതികൾ ആയിരുന്ന ചലച്ചിത്ര താരങ്ങൾ ആയ സെയിഫ് അലി ഖാൻ, തബു എന്നിവരെ സാഹചര്യ തെളിവുകളുടെ അഭാവം മൂലം ജോദ്പൂർ കോടതി വെറുതെ വിട്ടു. ഇരുപത് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനാണ് ഇന്നത്തെ ഹൈക്കോടതി വിധി വന്നിരിക്കുന്നത്. മുൻപ് മദ്യ ലഹരിയിൽ കാർ പാഞ്ഞു കയറി യുവാവ് മരിച്ച കേസിലും സൽമാൻ ഖാന്‍ മുന്‍പ് പ്രതി ആയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close