ഋഷി കപൂർ മടങ്ങിയത് മോഹൻലാലുമൊത്തു അഭിനയിക്കണമെന്ന ആഗ്രഹം ബാക്കിയാക്കി: ജീത്തു ജോസഫ്

Advertisement

ഇന്ത്യൻ സിനിമയിലെ പ്രഗത്ഭ നടന്മാരിലൊരാളായിരുന്ന ഋഷി കപൂർ വിട വാങ്ങിക്കഴിഞ്ഞു. ഇന്ത്യൻ സിനിമാ ലോകമൊന്നടങ്കം ഈ മഹാ പ്രതിഭക്കു ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. രാജ്യം ലോക്ക് ഡൌൺ സാഹചര്യത്തിലായതു കൊണ്ട് തന്നെ പ്രിയ സഹ പ്രവര്ത്തകനേയും സുഹൃത്തിനേയും അവസാനമായി ഒന്ന് കാണാൻ പോലും പലർക്കും സാധിച്ചില്ല. 1970 ഇൽ അച്ഛൻ രാജ് കപൂർ സംവിധാനം ചെയ്ത മേരാ നാം ജോക്കറിലൂടെ ബാല താരമായി അരങ്ങേറി ദേശീയ ചലച്ചിത്ര പുരസ്‍കാരമടക്കം നേടിയ ഋഷി കപൂർ ആദ്യമായി നായക വേഷം ചെയ്ത ചിത്രമായിരുന്നു ബോബി. സൂപ്പർ വിജയം നേടിയ ആ  ചിത്രത്തോടെ താരപദവിയിലെത്തിയ ഋഷി കപൂർ പിന്നീട് നായകനായും സഹതാരമായുമെല്ലാം ഒട്ടേറെ ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. ഒരു സിനിമ സംവിധാനവും ചെയ്‌തെ അദ്ദേഹം സിനിമകൾ നിർമ്മിക്കുകയും ചെയ്തു. മലയാളി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ദി ബോഡി എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ റിലീസ്.

ആ ചിത്രത്തിന്റെ തുടക്കം മുതൽ ഋഷി കപൂറുമായി വലിയ സൗഹൃദ ബന്ധം സ്ഥാപിച്ച ജീത്തു ജോസഫ് അദ്ദേഹത്തെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കു വെക്കുകയാണ്. വളരെ സിംപിളായ, സംവിധായകനെ പൂർണ്ണമായും വിശ്വസിക്കുന്ന, സിനിമയുടെ പൂർണ്ണതക്കു വേണ്ടി എന്തും ചെയ്യുന്ന നടനാണ് ഋഷി കപൂർ എന്നും അദ്ദേഹത്തെ കാണുമ്പോൾ തനിക്കു മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെയാണ് ഓർമ്മ വരുന്നത് എന്നും ജീത്തു ജോസഫ് പറയുന്നു. അസുഖം ഭേദമായി തിരിച്ചെത്തിയ സമയത്തു അദ്ദേഹം തന്നോട് പറഞ്ഞ ആഗ്രഹങ്ങൾ മോഹൻലാലുമൊത്തു ഒരു സിനിമയിൽ അഭിനയിക്കണമെന്നും കേരളത്തിൽ വന്നു താമസിച്ചു കരിമീൻ പൊള്ളിച്ചത് കഴിക്കണമെന്നുമായിരുന്നു എന്നും ജീത്തു ജോസഫ് ഓർത്തെടുക്കുന്നു. ഒരു നടന്നെന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യനെന്ന നിലയിലും വളരെ വലിയ സ്ഥാനത്താണ് അദ്ദേഹം തന്റെ മനസ്സിൽ സ്ഥാനം നേടിയത് എന്നും, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഈ വിടവാങ്ങൽ സ്വന്തം കുടുംബത്തിൽ നിന്നൊരാൾ നഷ്ടപെട്ടത് പോലെ വിഷമിപ്പിക്കുന്നതാണെന്നും ജീത്തു പറഞ്ഞു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close