പ്രതിഫലതർക്കം; ചില താരങ്ങള്‍ ചോദിച്ചത് മുമ്പ് വാങ്ങിയതിനേക്കാള്‍ തുക

Advertisement

കോറോണയുടെ കടന്ന് വരവ് മൂലം മലയാള സിനിമ ഇപ്പോൾ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രങ്ങൾ റിലീസ് ചെയ്യുവാൻ ആവാതെ ഒരു വശത്തും അന്നൗൻസ് ചെയ്ത ചിത്രങ്ങൾ ഷൂട്ടിംഗ് തുടങ്ങാൻ ആവാതെ നിൽക്കുന്ന സിനിമ പ്രവർത്തകരെ മറുവശത്തും കാണാൻ സാധിക്കും. ഇപ്പോൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പല സിനിമകളുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. കോവിഡ് 19 സിനിമ മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാഴ്ത്തിയപ്പോൾ സിനിമ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറക്കുന്നു കാര്യത്തിൽ ധാരണ ഉണ്ടായിരുന്നു. ആ തീരുമാനത്തെ ഇപ്പോൾ ലംഘിച്ചുകൊണ്ട് ചില സിനിമ താരങ്ങൾ മുമ്പ് വാങ്ങിയതിനേക്കാൾ ഇരട്ടി തുക ആവശ്യപ്പെടുന്നുണ്ട് എന്ന് അറിയിച്ചുകൊണ്ട് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസർസ് അസോസിയേഷൻ രംഗത്ത് എത്തിയിരിക്കുകയാണ്.

നിർമ്മാതാക്കൾ ഒന്നടങ്കം അയച്ച കത്ത് പരിശോധിക്കുകയും ഇടപെടാനാണ് സാങ്കേതിക പ്രവർത്തകയുടെ സംഘടനയായ ഫെഫ്കെയുടെ തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സിനിമകളുടെ ചിത്രീകരണം ആരംഭിക്കുവാൻ അനുമതി നൽകിയതിന് ശേഷമാണ് ഇപ്പോൾ പ്രതിഫലത്തെ ചൊല്ലി തർക്കം ഉടലെടുത്തിരിക്കുന്നത്. ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലത്തിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അമ്മ, ഫെഫ്കെ എന്നീ സംഘടനങ്ങൾക് അയച്ച കത്ത് സ്വീകരിക്കുകയും ഇരുസംഘടനകളും പ്രതിഫലം കുറക്കാമെന്ന തീരുമാനത്തിലെത്തുകയുമായിരുന്നു. പുതിയ ചിത്രങ്ങൾക്കായി സിനിമ താരങ്ങളെ സമീപിച്ചപ്പോൾ മാർച്ചിൽ വാങ്ങിയതിനേക്കാൽ ഇരട്ടി തുകയാണ് അവർ ആവശ്യപ്പെട്ടതെന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധി മൂലം വേതനത്തിൽ 30 മുതൽ 50 ശതമാനം വരെ കുറവ് വരുത്തുവാനും തീരുമാനമുണ്ട്. പ്രതിഫലത്തിന്റെ ഇരട്ടിയോളം ആവശ്യപ്പെട്ട പ്രമുഖ താരങ്ങളുടെ പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close