അനുഗ്രഹീതൻ ആന്റണിയിലെ ഗാനം തന്റെ കരിയറിലെ ഏറ്റവും മികച്ചത് എന്നു പ്രശസ്ത ഗായകൻ ഹരിശങ്കർ.

Advertisement

ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും പോപ്പുലർ ആയ ഗായകരിൽ ഒരാൾ ആണ് കെ എസ് ഹരിശങ്കർ. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഈ യുവ ഗായകൻ മലയാള സംഗീത പ്രേമികളുടെ ഹരമായി മാറി കഴിഞ്ഞു. 20 വർഷം മുൻപ് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിനൊപ്പം സാഫല്യം എന്ന ചിത്രത്തിന് വേണ്ടി പാടി കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഹരിശങ്കറിന് അഞ്ചു വയസ്സായിരുന്നു പ്രായം.

അതിനു ശേഷം 2014 ഇൽ ആണ് ഹരിശങ്കർ വീണ്ടും സിനിമയിൽ പാടുന്നത്. 2015 ഇൽ റീലീസ് ചെയ്ത മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രമായ എന്നും എപ്പോഴുമിന് വേണ്ടി ഹരിശങ്കർ പാടിയ നിലാവും മായുന്നു എന്നു തുടങ്ങുന്ന ഗാനം മികച്ച അഭിപ്രായങ്ങൾ നേടിയെടുത്തു. അതേ വർഷം തന്നെ അനാർക്കലി എന്ന പൃഥ്വിരാജ്- സച്ചി ചിത്രത്തിന് വേണ്ടി പാടിയ വാനം ചായും എന്ന ഗാനവും ഹരിശങ്കറിന് ഏറെ പ്രശംസ നേടിക്കൊടുത്തു. എന്നാൽ ഹരിശങ്കർ മലയാള സിനിമാ പ്രേക്ഷകരുടെ ഇടയിൽ തരംഗം സൃഷ്ടിച്ചത് 2018 ഇൽ റീലീസ് ചെയ്ത ടോവിനോ തോമസ്- ഫെല്ലിനി ചിത്രത്തിലെ കൈലാസ് മേനോൻ ഈണമിട്ട ജീവാംശമായി എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു.

Advertisement

പിന്നീട് അതിരനിലെ പവിഴ മഴയെ, എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലെ നീ ഹിമ മഴയായ് എന്നു തുടങ്ങുന്ന വമ്പൻ ഹിറ്റുകളും ആലപിച്ച ഹരിശങ്കർ പറയുന്നത് തന്റെ കരിയറിൽ താൻ പാടിയതിൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട ഗാനങ്ങളിൽ ഒന്നു ഇനി റീലീസ് ചെയ്യാൻ പോകുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലെ കാമിനി എന്ന ഗാനം ആണെന്നാണ്. നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ യുവ താരം സണ്ണി വെയ്ൻ, 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉടൻ തന്നെ റിലീസിന് എത്തുന്ന ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് അരുൺ മുരളീധരൻ ആണ്. മനു മഞ്ജിത്, ഹരിനാരായണൻ എന്നിവർ വരികൾ എഴുതിയിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഉടൻ തന്നെ റിലീസ് ചെയ്യും. ഹരിശങ്കർ ആലപിച്ച കാമിനി എന്ന പ്രണയ ഗാനം ആയിരിക്കും ആദ്യം എത്തുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close