ദൃശ്യം 2 വില്‍ അഭിനയിക്കാന്‍ ഏറ്റവും വെല്ലുവിളി നേരിട്ടത് ആ രംഗമായിരുന്നു; തുറന്നു പറഞ്ഞ് മോഹന്‍ലാല്‍..!

Advertisement

മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഇപ്പോൾ ലോകം മുഴുവനുമുള്ള സിനിമാ പ്രേമികളിൽ നിന്ന് വമ്പൻ പ്രതികരണം നേടി മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. ജോർജ്കുട്ടി എന്ന കേന്ദ്ര കഥാപാത്രമായി മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനത്തിന് ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നും അഭൂതപൂർവമായ പ്രശംസയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ താൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നേരിട്ട രംഗമേതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ലോക പ്രസിദ്ധമായ ഐ.എം.ഡി.ബി ഡാറ്റബേസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാൽ ആ സീനിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഐ എം ഡി ബി അഭിമുഖം നടത്തുന്ന ആദ്യ മലയാള താരം കൂടിയാണ് മോഹൻലാൽ.

ഈ ചിത്രത്തിലെ ഒരു നിര്‍ണായക ഭാഗത്തിൽ, ആ പയ്യന്റെ ബോഡി പൊലീസ് സ്റ്റേഷനിലാണോ കുഴിച്ചിട്ടതെന്ന് ചോദിച്ച് കൊണ്ട് ഒരാള്‍ വരുന്ന രംഗത്തിലാണ് താന്‍ ഏറ്റവും വെല്ലുവിളി നേരിട്ടതെന്നാണ് മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നത്. തന്നെ സംബന്ധിച്ച് അത് വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു എന്നും കാരണം ജോര്‍ജ്കുട്ടി എന്ന കഥാപാത്രം സാഹചര്യങ്ങളോടൊന്നും പെട്ടന്ന് പ്രതികരിക്കുവാന്‍ പറ്റാത്ത അവസ്ഥയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. അങ്ങനെ ചെയ്താല്‍ അയാളും കുടുംബവും പിടിക്കപ്പെടുമെന്നുള്ളതാണ് കാരണം. അതുകൊണ്ടു തന്നെ യഥാർത്ഥ വികാരമുള്ളിലൊതുക്കി മറ്റേതെങ്കിലും ഒരു വികാരം അയാൾക്ക്‌ മുഖത്ത് കൊണ്ടു വന്നേ പറ്റു. അയാളുടെ കുടുംബം പിന്നില്‍ നില്‍ക്കുകയാണ് എന്നുള്ളത് കൊണ്ട് തന്നെ അയാള്‍ക്ക് ഒന്നും പുറത്ത് പ്രകടിപ്പിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. ആ സമയത്ത് കണ്ണുകള്‍ ചിമ്മിക്കൊണ്ട് ജോര്‍ജ്കുട്ടി അയാളോട് പോകാനാണ് പറയുന്നത്. അതായിരുന്നു വെല്ലുവിളി നിറഞ്ഞ രംഗമെന്ന് മോഹൻലാൽ വിശദീകരിക്കുന്നു.

Advertisement

ഫോട്ടോ കടപ്പാട്: Bennet M Varghese

Advertisement

Copyright © 2017 onlookersmedia.

Press ESC to close