ആ ഒരു കാര്യത്തിൽ മമ്മൂക്കയെ പ്രത്യേകം അഭിനന്ദിക്കണം: മനു അങ്കിൾ സിനിമയിലെ ലോതർ പറയുന്നു

Advertisement

മനു അങ്കിൾ എന്ന മമ്മൂട്ടി ചിത്രത്തിൽ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യച്ചൻ ചാക്കോയുടെ അഭിമുഖം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. നീണ്ട 32 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുര്യച്ചൻ ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്. എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം സിനിമയുടെ ഭാഗമായത്. സൈക്കിൾ ചവിട്ടാൻ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടാണ് കുര്യച്ചനെ വീട്ടുകാർ ഒഡീഷന് കൊണ്ടുപോയത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി എന്നിങ്ങനെ ആദ്യ സിനിമയിൽ തന്നെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചെങ്കിലും സിനിമയിൽ നിന്ന് കുര്യച്ചൻ വിട്ടുനിന്നു. ഇപ്പോഴും മമ്മൂട്ടിയെ കണ്ടാൽ ഓടിച്ചെന്ന് സംസാരിക്കുമെന്നും അദ്ദേഹം തിരിച്ചറിയാറുണ്ടെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

ലാലേട്ടനെ അധികം കണ്ടിട്ടില്ല. മമ്മൂക്കയെ പല പരിപാടികൾക്കിടയിലും കാണുമ്പോൾ സംസാരിക്കാറുണ്ട്. കാണുമ്പോൾ തന്നെ അദ്ദേഹം തിരിച്ചറിയാറുണ്ട്. മമ്മൂക്കയുടെ ആ കഴിവിനെ പ്രത്യേകം അഭിനന്ദിക്കണം. അദ്ദേഹത്തിന് ആളുകളെ പെട്ടെന്ന് മനസിലാകും. സുരേഷ് ഗോപിയെ പിന്നീട് കണ്ടിട്ടില്ല. എന്നാൽ അന്ന് കൊല്ലത്ത് മനു അങ്കിളിന്റെ ഷൂട്ടിങ് പുരോഗമിക്കുമ്പോൾ സുരേഷ്ഗോപി തന്റെ മാരുതി കാറുമായി എത്തി കുട്ടികളെയും കൂട്ടി കൊല്ലം ബീച്ചിൽ കൊണ്ടുപോകുകയും പിന്നീട് വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകുകയും ചെയ്യുമായിരുന്നു. പിന്നീട് അദ്ദേഹവുമായി പരിചയം പുതുക്കാൻ അവസരം ലഭിച്ചിട്ടില്ലെന്നും കുര്യച്ചൻ വ്യക്തമാക്കുന്നു.

Advertisement

ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് ആണ് മനു അങ്കിൾ സംവിധാനം ചെയ്‌തത്‌. ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. 1988 ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, സോമൻ, പ്രതാപ ചന്ദ്രന്‍, ത്യാഗരാജൻ, കെപിഎസി ലളിത, മോഹൻലാൽ എന്നിങ്ങനെ വമ്പൻ താരനിര തന്നെ അണിനിരന്നിരുന്നു. പുറത്തിറങ്ങി 30 വർഷം പിന്നിട്ടെങ്കിലും സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിൽ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ് മനു അങ്കിൾ.

ഫോട്ടോ കടപ്പാട്; VS Sethunath

Advertisement

Copyright © 2017 onlookersmedia.

Press ESC to close