ലിജോ ഇതൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ തോന്നി വർക് ആവില്ല എന്ന്; പക്ഷെ നടന്നത് ചരിത്രമായിരുന്നു; മനസ്സ് തുറന്ന് മമ്മൂട്ടി

Advertisement

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ലിജോ മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ചെയ്ത ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തേയും കാത്തിരുന്നത്. കേരളാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രീമിയർ ചെയ്ത് ആദ്യം മികച്ച പ്രതികരണം നേടിയ ഈ ചിത്രം തീയേറ്റർ റിലീസ് ആയി വന്നപ്പോഴും പ്രേക്ഷകരുടെ മനസ്സ് നിറച്ചു. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷ് തിരക്കഥ രചിച്ച ഈ ചിത്രം മലയാളം- തമിഴ് ഭാഷകളിലായി പഴനിയിലാണ് ചിത്രീകരിച്ചത്. ജെയിംസ്/ സുന്ദരം എന്നീ കഥാപാത്രങ്ങളായി ഗംഭീര പ്രകടനമാണ് മമ്മൂട്ടി ഇതിൽ കാഴ്ച വെച്ചത്. ഇപ്പോഴിതാ ഈ ചിത്രം ഒരുക്കിയ ലിജോ ജോസ് സ്റ്റൈലിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് മമ്മൂട്ടി. ഈ ചിത്രത്തിൽ സംഗീത സംവിധായകൻ ഇല്ല എന്നത് വളരെ കൗതുകകരമായ കാര്യമാണ്.

ഇതിൽ പശ്‌ചാത്തല സംഗീതമായി ഉപയോഗിച്ചത് പഴയ തമിഴ് ഗാനങ്ങളാണ്. ചിത്രത്തിലെ വൈകാരിക തലങ്ങൾ പ്രേക്ഷകനുമായി പങ്ക് വെക്കാൻ ഉപയോഗിച്ചിരിക്കുന്നത് തമിഴ് ഗാനങ്ങളും കവിതകളുമാണ് എന്നിരിക്കെ, ആദ്യം ഇത് വർക്ക് ആവുമോ എന്നൊരു സംശയം തനിക്ക് തോന്നിയിരുന്നു എന്നും മമ്മൂട്ടി പറയുന്നു. എന്നാൽ ചിത്രം പൂർണ്ണമായി വന്നപ്പോൾ അത് വളരെ മികച്ചൊരു അനുഭവമായിരുന്നു സമ്മാനിച്ചതെന്നും മമ്മൂട്ടി വിശദീകരിച്ചു. ഈ സിനിമയ്ക്കു വന്ന ഏറ്റവും വലയ ചിലവുകളിൽ ഒന്ന്, ആ പഴയ തമിഴ് ഗാനങ്ങൾ ഉപയോഗിക്കാനുള്ള അവകാശം മ്യൂസിക് കമ്പനിയിൽ നിന്ന് നേടിയെടുക്കാനായിരുന്നു എന്നും മമ്മൂട്ടി വെളിപ്പെടുത്തി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ് ഈ ചിത്രം നിർമ്മിച്ചതും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close