ഒടിയനോട് കൂടി ഡബ്ബിങ് നിർത്തി, ഇനി ചെയ്യില്ല; വെളിപ്പെടുത്തി ഷമ്മി തിലകൻ..!

Advertisement

മലയാളത്തിലെ ഏറ്റവും പ്രശസ്തരായ നടന്മാരിൽ ഒരാളാണ് ഷമ്മി തിലകൻ. നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീയപെട്ടവനായി മാറിയ കലാകാരനാണ്. 1986 ഇൽ ഇരകൾ എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച ഷമ്മി തിലകൻ കൂടുതലും അഭിനയിച്ചത് വില്ലൻ വേഷങ്ങളിലാണ്. ശേഷം നായകനായും സഹനടനായും ഇപ്പോൾ ഹാസ്യ നടനായും വരെ പ്രശംസ നേടുന്ന ഈ താരം അവസാനം അഭിനയിച്ച ജോജി എന്ന ചിത്രത്തിലെ പ്രകടനത്തിനും വലിയ അഭിനന്ദനം ആണ് നേടിയെടുത്തത്. തന്റെ വിസ്മയിപ്പിക്കുന്ന സൗണ്ട് മോഡുലേഷൻ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ഷമ്മി തിലകൻ രണ്ടു തവണയാണ് മികച്ച ഡബ്ബിങ് ആര്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയെടുത്തത്. കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിന് വേണ്ടി അന്തരിച്ചു പോയ പ്രേം നസീറിന് ഡബ്ബ് ചെയ്ത് തുടങ്ങിയ ഷമ്മി ഡബ്ബ് ചെയ്ത പ്രശസ്ത കഥാപാത്രങ്ങളാണ് ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ, ധ്രുവത്തിലെ ഹൈദർ മരക്കാർ, സ്ഫടികത്തിലെ കുറ്റിക്കാടൻ എന്നിവ. ഗസൽ, ഒടിയൻ എന്നീ ചിത്രങ്ങളിലൂടെ ആണ് അദ്ദേഹം ഡബ്ബിങിനുള്ള സംസ്ഥാന അവാർഡ് നേടിയെടുത്തത്.

എന്നാൽ ഒടിയൻ എന്ന ചിത്രത്തോടെ താൻ ഡബ്ബിങ് അവസാനിപ്പിച്ചു എന്നാണ് ഷമ്മി തിലകൻ പറയുന്നത്. ഇനി താൻ സിനിമയിൽ ഡബ്ബ് ചെയ്യില്ല എന്നും, അങ്ങനെ ഒട്ടും ഒഴിവാക്കാൻ കഴിയാത്ത തരത്തിലുള്ള എന്തെങ്കിലും വന്നാൽ മാത്രമേ ഇനി അതിനു തുനിയു എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്ത് കാരണം കൊണ്ടാണ് താൻ ഡബ്ബിങ് അവസാനിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യറായില്ല. ഏതായാലും മലയാളത്തിലെ മഹാനടനായിരുന്ന തിലകന്റെ മകനായ ഈ പ്രതിഭ, തന്റെ ശബ്ദം കൊണ്ടും അഭിനയത്തികവ് കൊണ്ടും ഒരുപോലെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരനാണ്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുള്ള ഷമ്മി തിലകൻ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. ഒടിയൻ എന്ന ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന് വേണ്ടിയാണു ഷമ്മി തിലകൻ ഡബ്ബ് ചെയ്തത്. മോഹൻലാൽ നായകനായ ആ ചിത്രം സംവിധാനം ചെയ്തത് വി എ ശ്രീകുമാർ മേനോൻ ആയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close