സിനിമാ മേഖല സ്തംഭിച്ചു; റിലീസ് മുടങ്ങിയാൽ നഷ്ടം 300 കോടിയുടെ

Advertisement

കൊറോണ ഭീതിയെ തുടർന്ന് ഈ മാസം ആദ്യ വാരം കഴിഞ്ഞപ്പോൾ മുതൽ കേരളത്തിലെ തീയേറ്ററുകൾ മുഴുവൻ അടച്ചിട്ടിരിക്കുകയാണ്. മാത്രമല്ല ഒരുപാട് ചിത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളും ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. മാർച്ച് 31 വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും ഇപ്പോഴത്തെ അവസ്ഥയനുസരിച്ചു അടുത്ത മാസത്തേക്ക് കൂടി ഈ നിയന്ത്രണങ്ങൾ നീളാൻ സാധ്യതയുണ്ട്. അതോടെ മാർച്ച്, ഏപ്രിൽ മാസത്തിൽ റീലീസ് പ്രഖ്യാപച്ചിരുന്ന ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിലാവുമെന്നും ഈ അവസ്‌ഥ തുടർന്നാൽ സിനിമാ മേഖലയുടെ നഷ്ടം മുന്നൂറു കോടിക്കു മുകളിലാവുമെന്നും നിർമ്മാതാക്കൾ പറയുന്നു. മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം വൺ, ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ ചിത്രം മാലിക്, ടോവിനോ തോമസിന്റെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ആസിഫ് അലിയുടെ കുഞ്ഞേൽദോ, കുഞ്ചാക്കോ ബോബന്റെ മോഹൻ കുമാർ ഫാൻസ്, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥൻ, ഇന്ദ്രജിത് നായകനായ ഹലാൽ ലൗ സ്റ്റോറി എന്നിവയെല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിലായി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളാണ്.

ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ഈ ചിത്രങ്ങൾ മെയ് മാസം അവസാനം റിലീസ് ചെയ്യുകയും ഈദ് റിലീസായി പ്ലാൻ ചെയ്ത ചിത്രങ്ങൾ ഓണം സീസണിലേക്ക് മാറ്റുകയും ചെയ്യും. ഓണം മുന്നിൽ കണ്ടു ചിത്രീകരിക്കുന്ന സിനിമകളുടെ റിലീസ് സെപ്റ്റംബർ മുപ്പതിന് ശേഷമാക്കി മാറ്റുകയും ചെയ്യണം. ഏതായാലും ഈ മാറ്റങ്ങൾ മലയാള സിനിമാ വ്യവസായത്തിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. മലയാള സിനിമകൾ മാത്രമല്ല, തമിഴ്, ഹിന്ദി ചിത്രങ്ങളും റിലീസ് ഡേറ്റുകൾ മാറ്റിയിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close