അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും മകൻ ‘കുമാരാ’ എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളർച്ച

Advertisement

സച്ചി രചിച്ചു സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രം മികച്ച വിജയം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. രഞ്ജിത് നിർമ്മിച്ച ഈ ചിത്രത്തിൽ പൃഥ്വിരാജ്, ബിജു മേനോൻ, രഞ്ജിത്, അനിൽ നെടുമങ്ങാട്, സാബുമോൻ, അനു മോഹൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. അതുപോലെ പൃഥ്വിരാജ് സുകുമാരന് ഒപ്പം ആദ്യം മുതൽ അവസാനം വരെയുള്ള കുമാരൻ എന്ന കഥാപാത്രം ചെയ്ത രമേഷ് എന്ന നടനും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. കോശി എന്ന പൃഥ്വിരാജ് കഥാപാത്രത്തിന്റെ സന്തത സഹചാരിയായ ഡ്രൈവർ ആണ് രമേഷ് അവതരിപ്പിക്കുന്ന കുമാരൻ. ഒരുപാട് വർഷങ്ങൾക്കു മുൻപ് പൃഥ്വിരാജിന്റെ അച്ഛനും നടനുമായിരുന്ന സുകുമാരന്റെ ഒപ്പം ഒരു സിനിമയിൽ ഒരു സീനിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള നടൻ കൂടിയാണ് രമേഷ്. ഇപ്പോഴിതാ ഒരു പ്രമുഖ ഓണ്ലൈൻ സിനിമാ ഗ്രൂപ്പിൽ ഈ വിവരം പങ്കു വെച്ചു കൊണ്ടു അഫ്‌സൽ എന്ന ഒരു സിനിമാ പ്രേമി കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

അഫ്സലിന്റെ വാക്കുകൾ ഇങ്ങനെ, ഇന്നലെ അയ്യപ്പനും കോശിയും കണ്ടു കഴിഞ്ഞു കുമാരേട്ടനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കു വെച്ചപ്പോൾ രമേഷേട്ടൻ പഴയ ഒരു ഓർമ്മ പങ്കു വെച്ചു. 1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഞങ്ങളുടെ കൊച്ചു ഡോക്ടർ’ എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തെ ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷേട്ടന്. ഒരു പാട്ട് രംഗത്തിൽ സെക്കന്റുകൾ മാത്രം സ്ക്രീനിൽ വന്നു പോകുന്ന വേഷം. എവിടെയാണ് വന്നു പോകുന്നതെന്ന് കൃത്യമായി രമേഷേട്ടൻ പറഞ്ഞു തന്നത് കൊണ്ട് അപ്പോൾ തന്നെ യൂട്യൂബിൽ കയറി ആ സീനിന്റെ സ്ക്രീൻഷോട്ട് എടുത്തു.

Advertisement

സുകുമാരനൊപ്പമുള്ള ആ പഴയ ഫോട്ടോയും തലേന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുമാരനോടൊപ്പമുള്ള ഫോട്ടോയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങൾ ഉണ്ട് അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും മകൻ ‘കുമാരാ’ എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളർച്ച. അഭിമാനം രമേഷേട്ടാ.

https://www.instagram.com/p/B8YRo_6gA6H/

Advertisement

Copyright © 2017 onlookersmedia.

Press ESC to close