മനുഷ്യത്വം നോക്കാമല്ലോ ? അതോ അതും വേണ്ടേ..?; ഒ എൻ വി പുരസ്‍കാര വിവാദത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ പ്രതികരിച്ചു പാർവതി തിരുവോത്..!

Advertisement

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി സാഹിത്യപുരസ്‌കാരം നല്‍കുവാനുള്ള തീരുമാനത്തിന് എതിരെ വലിയ പ്രതിഷേധമാണ് ഇപ്പോൾ കേരളത്തിൽ ഉയരുന്നത്. എന്നാൽ ആ പ്രതിഷേധങ്ങൾക്കെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്ന അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകളും ഏറെ ശ്രദ്ധ നേടി. പ്രശസ്ത സംവിധായകനും ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത് ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരമെന്നും എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നുമാണ്. ദി ക്യൂ ചാനലിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. പക്ഷെ അടൂർ ഗോപാലകൃഷ്ണന്റെ ഈ വാക്കുകൾക്കെതിരെ പ്രതികരിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്ന ഒരാൾ പ്രശസ്ത നടി പാർവതി തിരുവോത് ആണ്. അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ ഷെയർ ചെയ്തു കൊണ്ട് പാർവതി അദ്ദേഹത്തോട് ചോദിക്കുന്നത്. മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടേ ? എന്നാണ്.

പതിനേഴ് സ്ത്രീകള്‍ ലൈംഗിക അതിക്രമണ ആരോപണം ഉന്നയിച്ച വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതിലാണ് ഇപ്പോൾ പ്രതിഷേധം നാനാകോണിൽ നിന്നും ഉയർന്നു വരുന്നത്. സംവിധായിക ഗീതു മോഹന്‍ദാസ്, മീന കന്ദസാമി, റിമ കല്ലിങ്കല്‍, വൈരമുത്തുവിനെതിരെ മിടൂ ഉന്നയിച്ച ഗായിക ചിന്‍മയി ശ്രീപദ എന്നിവരും പ്രതിഷേധവുമായി മുന്നോട്ടു വന്നവരുടെ കൂട്ടത്തിലുണ്ട്. കള്‍ച്ചറല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് ജൂറിയുടെ തീരുമാനങ്ങളില്‍ താൻ ഇടപെടാറില്ല എന്ന് വ്യക്തമാക്കിയ അടൂർ ഗോപാലകൃഷ്ണൻ, വൈരമുത്തു ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന വ്യക്തിയാണെന്ന് താൻ ഇപ്പോഴാണ് അറിയുന്നത് എന്നും പറഞ്ഞു. ജൂറിയെ സംബന്ധിച്ചിടത്തോളം എഴുത്തിന്റെ മികവ് മാത്രമാണ് അവാര്‍ഡ് തീരുമാനിക്കുള്ള മാനദണ്ഡമെന്നും, വൈരമുത്തുവിന്റെ എഴുത്തുകള്‍ മികവുള്ളതായത് കൊണ്ടാണ് ജൂറി അദ്ദേഹത്തെ പരിഗണിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴുള്ളത് അദ്ദേഹത്തിന് മേലുള്ള ആരോപണം മാത്രമാണ് എന്നും അത് വെരിഫൈ ചെയ്ത് അയാള്‍ ആരോപണ മുക്തനാണോ ആരോപണ വിധേയനാണോ എന്ന് തീരുമാനിക്കാനുള്ള അധികാരമൊന്നും നമ്മുക്കില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close