പിൻഗാമി പോലൊരു മോഹൻലാൽ ചിത്രം, ഒപ്പം ബേസിൽ ജോസഫും?; വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

Advertisement

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കവേ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. സത്യൻ അന്തിക്കാടും, നടനും സംവിധായകനുമായ ബേസിൽ ജോസഫും ഉൾപ്പെട്ട സംവാദത്തിലായിരുന്നു അദ്ദേഹം തന്റെ ഇനിയുള്ള ചിത്രങ്ങളെ കുറിച്ച് സംസാരിച്ചത്. തന്നെ ഒരു സംവിധായകനാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ളത് സത്യൻ അന്തിക്കാട്, പ്രിയദർശൻ ചിത്രങ്ങളാണെന്നും ആ ചിത്രങ്ങളുടെ കഥാപരിസരങ്ങളും കഥാപാത്രങ്ങളുമാണ് തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതെന്നും ബേസിൽ ജോസഫ് പറഞ്ഞു. തന്റെ ഏറ്റവും പ്രീയപ്പെട്ട സത്യൻ അന്തിക്കാട് ചിത്രങ്ങൾ നാടോടിക്കാറ്റ്, പട്ടണ പ്രവേശം, പിൻഗാമി, സന്ദേശം എന്നിവയാണെന്നും, ഒരവസരം കിട്ടിയാൽ പിൻഗാമി എന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ ചിത്രമായിരിക്കും ഒരിക്കൽ കൂടി ഒരുക്കാൻ താൻ ആഗ്രഹിക്കുകയെന്നും ബേസിൽ ജോസഫ് പറഞ്ഞു.

തന്റെ ശൈലിയിൽ നിന്നും മാറി, മേക്കിങ്ങിൽ വരെ വ്യത്യസ്തത പുലർത്തിയ ചിത്രമായിരുന്നു പിൻഗാമി എന്ന് സത്യൻ അന്തിക്കാട് പറയുന്നു. റിലീസ് ചെയ്ത സമയത്ത് ശരാശരി വിജയം മാത്രമായ പിൻഗാമി, പിന്നീട് ഒരു ക്ലാസിക് പദവി നേടിയെടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അന്ന് ആ ചിത്രം വേണ്ട രീതിയിൽ സ്വീകരിക്കപ്പെടാതെ പോയതോടെ ചൂട് വെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയായി തനിക്കെന്നും, അത് കൊണ്ടാണ് അത്തരമൊരു വ്യത്യസ്തമായ ചലച്ചിത്ര ശ്രമം പിന്നീട് താൻ നടത്താതെയിരുന്നതെന്നും സത്യൻ അന്തിക്കാട് വിശദീകരിച്ചു. ഇന്നത്തെ കാലത്ത് അത്തരം ശ്രമങ്ങൾക്ക് വലിയ കയ്യടിയാണ് പ്രേക്ഷകർ നല്കുന്നതെന്നത് കൊണ്ട് തന്നെ, തന്റെ ഇനി വരാൻ പോകുന്ന ചിത്രത്തിലുൾപ്പെടെ പിൻഗാമിയുടെ ഫ്ലേവർ കാണാൻ സാധിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Advertisement

മോഹൻലാൽ നായകനായ ചിത്രമാണ് താൻ ഇനി ചെയ്യാൻ പോകുന്നതെന്ന് സത്യൻ അന്തിക്കാട് അടുത്തിടെ പുറത്തു പറഞ്ഞിരുന്നു. ഈ ചിത്രത്തിൽ ബേസിൽ ജോസഫിന് ഒരു വേഷം ഉണ്ടാകുമോ എന്നുള്ള കാണികളുടെ ചോദ്യത്തിന്, ബേസിലിനു ചേർന്ന ഒരു കഥാപാത്രം അതിലുണ്ടെങ്കിൽ തീർച്ചയായും തന്റെ പുതിയ ചിത്രത്തിലേക്ക് ബേസിലിനെ ക്ഷണിക്കുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം നിർമ്മിക്കുക

Advertisement

Copyright © 2017 onlookersmedia.

Press ESC to close