രണ്ടാം ഭാഗമിറങ്ങിയാല്‍ പിന്നെ തമിഴ്‌നാട്ടില്‍ കാലുകുത്താന്‍ പറ്റില്ലെന്ന് വിജയ് സാര്‍ പറഞ്ഞു; ഷംന കാസിം..!

Advertisement

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയെടുത്ത തലൈവി എന്ന ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. പ്രശസ്ത സംവിധായകൻ എ എൽ വിജയ് ഒരുക്കിയ ഈ ചിത്രത്തിൽ ജയലളിത ആയി ബോളിവുഡ് താരം കങ്കണ റനൗട് അഭിനയിച്ചപ്പോൾ എം ജി ആർ ആയി അഭിനയിച്ചത് അരവിന്ദ് സ്വാമിയും കരുണാനിധി ആയി അഭിനയിച്ചത് നാസറും ആണ്. ഗംഭീര പ്രകടനമാണ് ഇവർ മൂവരും ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. ഇവരോടൊപ്പം മലയാളി താരം ഷംന കാസിമും ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഷംന ആയിരുന്നു ജയലളിതയുടെ തോഴി ശശികലയുടെ റോളില്‍ അഭിനയിച്ചത്. ജയലളിത മുഖ്യമന്ത്രി ആവുന്നത് വരെയുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. അതിനു ശേഷമുള്ള കഥ പറഞ്ഞു കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണെങ്കില്‍ ശശികലയായി തന്നെ വിളിക്കണമെന്ന് താൻ സംവിധായകനോട് പറഞ്ഞുവെന്നു വെളിപ്പെടുത്തുകയാണ് ഷംന കാസിം.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷംന ഈ കാര്യം തുറന്നു പറഞ്ഞത്. രണ്ടാം ഭാഗമുണ്ടെങ്കില്‍ വില്ലത്തിയായിട്ടായിരിക്കും ആ കഥാപാത്രം എത്തുക എന്നും ആ സിനിമ റിലീസായാല്‍ പിന്നെ തമിഴ്‌നാട്ടില്‍ ഇറങ്ങി നടക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും എന്നുമാണ് അതിനു മറുപടിയായി സംവിധായകൻ എ എൽ വിജയ് പറഞ്ഞത് എന്നും ഷംന കാസിം വെളിപ്പെടുത്തുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് കങ്കണയ്ക്ക് അഞ്ചാം നാഷണല്‍ അവാര്‍ഡ് കിട്ടുമെന്ന് ഉറപ്പാണെന്നും അതുപോലെ സംവിധായകൻ എ എൽ വിജയ്, അരവിന്ദ് സ്വാമി എന്നിവർക്കും അവാർഡ് ലഭിക്കുമെന്നും ഷംന പ്രതീക്ഷ പ്രകടിപ്പിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close