ആ സൂപ്പർ ഹിറ്റ് ചിത്രത്തിന് വേണ്ടി വേണ്ടി ആദ്യം കരുതിയിരുന്നത് ബിജു മേനോനെയും മനോജ് കെ. ജയനെയും; വെളിപ്പെടുത്തലുമായി ഷാജി കൈലാസ്..!

Advertisement

മലയാളത്തിൽ 1980 നു ശേഷം രണ്ടോ അതിലധികമോ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച രണ്ടേ രണ്ടു നായക- സംവിധായക ജോഡിയെ ഉള്ളു. അതിലൊന്ന് മൂന്നു ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ ജോഡിയും മറ്റൊന്ന് രണ്ടെണ്ണം സമ്മാനിച്ച മോഹൻലാൽ – ഷാജി കൈലാസ് ടീമുമാണ്. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്നിവയാണ് മോഹൻലാൽ- പ്രിയദർശൻ ടീമിൽ നിന്നെത്തിയ ഇൻഡസ്ട്രി ഹിറ്റുകൾ എങ്കിൽ ആറാം തമ്പുരാനും നരസിംഹവുമാണ് മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ നിന്നും പുറത്തു വന്ന ഇൻഡസ്ട്രി ഹിറ്റുകൾ. ഇപ്പോഴിതാ ഒരു വലിയ ഇടവേളയ്ക്കു ശേഷം മോഹൻലാൽ – ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം വരികയാണ്. അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തെ കുറിച്ചും മോഹൻലാലുമായി വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ചും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്ന ഷാജി കൈലാസ്, ആറാം തമ്പുരാൻ എന്ന തങ്ങളുടെ മഹാവിജയം സംഭവിച്ചതിനു പിന്നിലെ കഥയും വെളിപ്പെടുത്തുന്നു.

രണ്ട് സുഹൃത്തുക്കളുടെ കഥയായി ആലോചിച്ച ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ,  ആദ്യം മനസില്‍ കണ്ടിരുന്നത് ബിജു മേനോനെയും മനോജ് കെ. ജയനെയുമായിരുന്നുവെന്നാണ് ഷാജി കൈലാസ് പറയുന്നത്.  മദ്രാസിലെ ഗസ്റ്റ്ഹൗസില്‍ കഥയുമായി കഴിയുമ്പോള്‍ ഒരു ദിവസം മണിയന്‍പിള്ള രാജു അവിടെ വരികയും അങ്ങനെ ആദ്യമായി രഞ്ജിത്തും ഷാജി കൈലാസും ആ കഥ മൂന്നാമതൊരാളോട് പറയുകയും ചെയ്തു. കഥ ഇഷ്ടമായി രാജു തിരിച്ചുപോയി രണ്ടു ദിവസം കഴിഞ്ഞപ്പോൾ സേലത്തുനിന്ന് സുരേഷ് കുമാര്‍ വിളിച്ചു. രാജുവിൽ നിന്ന് കഥ കേട്ട് ഇഷ്ടപെട്ട ശേഷമാണു അദ്ദേഹം വിളിച്ചത്. മോഹന്‍ലാലിനു പറ്റിയ കഥയാണെന്നും ലാലിനോട് സംസാരിക്കാമെന്നും പറഞ്ഞ സുരേഷ് കുമാർ അതിന്റെ നിർമ്മാണ ചുമതലയും ഏറ്റെടുത്തു. കോഴിക്കോട് വെച്ചാണ് മോഹൻലാൽ കഥ കേൾക്കുന്നത് എന്നും ഷാജി കൈലാസ് പറയുന്നു. അങ്ങനെ 1997 ഡിസംബറിൽ റിലീസ് ചെയ്ത ഈ ചിത്രം മലയാളത്തിലെ അപ്പോഴത്തെ ഇൻഡസ്ട്രി ഹിറ്റായി നിന്ന ചന്ദ്രലേഖയുടെ കളക്ഷൻ റെക്കോർഡുകൾ തകർത്തു കൊണ്ട് പുതിയ ബോക്സ് ഓഫീസ് ചരിത്രമാണ് സൃഷ്ടിച്ചത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close