മരക്കാറിൽ ഹിന്ദി, തെലുങ്ക് , ചൈനീസ്, അറബിക് ഭാഷകളിൽ നിന്നും താരങ്ങൾ ഉണ്ടാകുമെന്ന് മോഹൻലാൽ..

Advertisement

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- പ്രിയദർശൻ എന്നിവരുടേത്. പഴയ മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ മനസിലാവും ഈ കൂട്ടുകെട്ടിന്റെ വിജയഗാഥ. രണ്ട് വർഷം മുമ്പാണ് പ്രിയദർശൻ- മോഹൻലാൽ അവസാനമായി ഒന്നിക്കുന്നത്. ‘ഒപ്പം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ വലിയൊരു തിരിച്ചു വരവ് പ്രിയദർശൻ മലയാള സിനിമയിൽ നടത്തുകയുണ്ടായി. സിനിമ പ്രേമികൾ എല്ലാവരും കാത്തിരുന്നപ്പോലെ തന്നെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്, ഇത്തവണ ഒരു ബ്രഹ്മാണ്ഡ ചിത്രവുമായാണ് പ്രിയദർശൻ വരുന്നത്. നാലാമത്തെ കുഞ്ഞാലിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. നവംബർ ആദ്യ വാരം ചിത്രീകരണം ആരംഭിക്കും. വമ്പൻ താരനിരയാണ് ചിത്രത്തിന് അവകാശപ്പെടാനുള്ളത്. പ്രണവ് മോഹൻലാൽ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രിയദർശൻ ചിത്രം കാലാപാനിയിലെ ടീം വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴ് നടൻ പ്രഭു വീണ്ടും വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ വലിയൊരു തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾക്ക് അനുസരിച്ചു ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവുമെന്നാണ്. ഹിന്ദി, തെലുഗ്, ചൈനീസ്, അറബിക് ഭാഷകളിൽ നിന്ന് താരങ്ങൾ ഉണ്ടാവുമെന്നാണ് സൂചന ലഭിക്കുന്നത്. തമിഴ് നടൻ സൂര്യയുണ്ടാവും എന്ന വാർത്ത ആദ്യമേ പരന്നിരുന്നു എന്നാൽ കെ. വി ആനന്ദ് ചിത്രത്തിൽ ഇവർ ആദ്യമായി ഒന്നിക്കുന്നു എന്ന് അറിഞ്ഞത് മുതൽ സൂര്യയുടെ വേഷമാണ് പ്രണവ് ചെയ്യുന്നതെന്നും പറയുന്നുണ്ട്. ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചനും തെലുങ്കിൽ നിന്ന് നാഗാർജ്ജുനയും ചൈനയിൽ നിന്ന് ജാക്കി ചാനെയും മലയാളത്തിലേക്ക് പ്രിയദർശൻ കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്, എന്നാൽ ഔദ്യോഗികമായിട്ടുളള സ്ഥിതികരണം ഒന്ന് തന്നെ വന്നട്ടില്ല. അടുത്ത വർഷം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ കേരളത്തിൽ പ്രദർശനത്തിനെത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close