എൺപതുകളിൽ തിളങ്ങി തുടങ്ങിയ നക്ഷത്രങ്ങൾ; റീയൂണിയൻ ഒൻപതാം വർഷവും ആഘോഷിച്ചു താരങ്ങൾ..!

Advertisement

എൺപതുകൾ മുതൽ തെന്നിന്ത്യൻ സിനിമയിൽ മിന്നി തിളങ്ങിയ താരങ്ങളുടെ റീയൂണിയൻ ഒൻപതാം വർഷവും ആഘോഷിച്ചിരിക്കുകയാണ് താരങ്ങൾ. തമിഴ്, മലയാളം, തെലുങ്കു, കന്നഡ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന ഈ താരങ്ങൾ ഇന്നും അവർക്കു പ്രീയപെട്ടവരാണ്. രജനികാന്തും കമല ഹാസനും മോഹൻലാലും പോലത്തെ വമ്പൻ താരങ്ങൾ ഒട്ടു മിക്ക വർഷവും ഈ റീയൂണിയനിൽ പങ്കെടുക്കാറുമുണ്ട്. ഈ വർഷം രജനികാന്തും കമല ഹാസനും എത്താൻ സാധിച്ചില്ലെങ്കിലും മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാൽ റീയൂണിയനിൽ പങ്കെടുത്തു. മലയാളത്തിൽ നിന്ന് ജയറാമും റഹ്മാനും റീയൂണിയന്റെ ഭാഗമായി. മോഹൻലാൽ പോർച്ചുഗലിൽ നിന്നാണ് ഇതിൽ പങ്കെടുക്കാൻ എത്തിയത്.

ഇവരെ കൂടാതെ രാജ് കുമാർ സേതുപതി, സുഹാസിനി, ഖുശ്‌ബു, പൂർണ്ണിമ, ലിസി, സത്യരാജ്, ശോഭന, സുമൻ, അംബിക, അർജുൻ, ഭാഗ്യരാജ്, ശരത് കുമാർ, നദിയ മൊയ്തു, ജാക്കി ഷെറോഫ്, മേനക എന്നിവരും റീയൂണിയയിൽ പങ്കെടുത്തു. രസകരമായ ഒരുപാട് കളികളും പാട്ടും തമാശയും മിമിക്രിയുമൊക്കെയായി ഏറെ സന്തോഷകരമായ ഒരു സായാഹ്നം ആണ് ഈ കൂട്ടുകാർ ചെലവിട്ടത്. മിമിക്രി അവതരിപ്പിച്ച ജയറാമും വള്ളം കളി അവതരിപ്പിച്ച മോഹൻലാലും ആയിരുന്നു റീയൂണിയനിലെ കലാപരിപാടികളിൽ താരങ്ങൾ ആയി മാറിയത്. വിജയികൾക്ക് സമ്മാനവും നൽകി പരിപാടിയുടെ അവസാനം കേക്കും മുറിച്ചതിനു ശേഷം അടുത്ത വർഷം പത്താമത്തെ റീയൂണിയനു കാണാം എന്ന വാക്കും നൽകിയാണ് ഏവരും പിരിഞ്ഞത്. ഈ കൂടിയവരിൽ എൺപതുകൾ മുതൽ സൂപ്പർ താരമായി നിൽക്കുന്ന ഒരേ ഒരാൾ മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ മാത്രമാണ് എന്നത് ഒരു പ്രത്യേകതയാണ്. ബാക്കി ഉള്ള ചില താരങ്ങൾ സപ്പോർട്ടിങ് കഥാപാത്രങ്ങളിലേക്കും മറ്റും ഒതുങ്ങിയപ്പോൾ വനിതാ താരങ്ങൾ പലരും കളം വിട്ടു കഴിഞ്ഞു. ഇപ്പോഴും നായക വേഷം ചെയ്യുന്ന മറ്റു ചിലർ മോഹൻലാൽ അല്ലാതെ ജയറാം, റഹ്മാൻ, അർജുൻ എന്നിവരാണ് ഉള്ളത്. എന്നാൽ ഇവർക്കൊന്നും പഴയ താര പദവി ഇപ്പോൾ അവകാശപ്പെടാൻ ആവില്ല.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close