‘മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്’…. ഹൃദയ വേദനയോടെ മോഹൻലാൽ

Advertisement

മലയാളം കണ്ട മഹാപ്രതിഭകളിൽ ഒരാളായ നെടുമുടി വേണുവിനു ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ഇപ്പോൾ മലയാള സിനിമാ ലോകം. ബഹുമുഖപ്രതിഭ ആയിരുന്ന നെടുമുടി വേണു മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിരുന്നു. സിനിമാ ലോകത്തെ എല്ലാവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന നെടുമുടി വേണു എന്ന സുഹൃത്തും സഹോദരനും സഹപ്രവർത്തകനും അപ്രതീക്ഷിതമായി വിട പറഞ്ഞതിന്റെ വേദനയിലാണ് മോഹൻലാൽ. വേണു ചേട്ടന്റെ വിയോഗ വാർത്തയറിഞ്ഞു പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മോഹൻലാൽ എന്നു മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. ഒട്ടേറെ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച മോഹൻലാലും നെടുമുടി വേണുവും തമ്മിലുള്ള ബന്ധം അത്ര വലുതായിരുന്നു. ഇപ്പോഴിതാ, തന്റെ പ്രീയപ്പെട്ട വേണു ചേട്ടന്റെ വിയോഗത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇങ്ങനെ


” അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എൻ്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിൻ്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല..”. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close