യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഒരു യമണ്ടൻ പ്രേമ കഥ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക് ലൈവിൽ വന്നു ദുൽഖർ സൽമാനും ചിത്രത്തിന്റെ സംവിധായകൻ ആയ ബി സി നൗഫലും രചയിതാക്കളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. വരുന്ന ഏപ്രിൽ 25 നു ആയിരിക്കും ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ നമ്മുക്ക് സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇന്നലെ ഫേസ്ബുക് ലൈവിനിടെ ഒരു ആരാധകൻ ചോദിച്ചത് ഈ ചിത്രം കണ്ടു കഴിഞ്ഞു ആരാധകർക്ക് നെഞ്ചും വിരിച്ചു ഇറങ്ങി വരാമോ എന്നാണ്.
ആ ചോദ്യം ബിപിൻ സംവിധായകനോട് ചോദിച്ചപ്പോൾ തീർച്ചയായും ആരാധകർക്ക് നെഞ്ചും വിരിച്ചു ഇറങ്ങി വരാൻ സാധിക്കുന്ന ചിത്രമായിരിക്കും ഒരു യമണ്ടൻ പ്രേമ കഥ എന്ന് ബി സി നൗഫൽ പറഞ്ഞു. ആരാധകർക്ക് മാത്രമല്ല എല്ലാ സിനിമാ പ്രേമികൾക്കും ഈ ചിത്രം കണ്ടു നെഞ്ചു വിരിച്ചു ഇറങ്ങി വരാം എന്ന് ബിപിൻ ജോർജും പറയുന്നു. അത്രമാത്രം പരിശ്രമം ഈ ചിത്രത്തിന് പുറകിൽ ഉണ്ടെന്നും ദൈവാനുഗ്രഹം ഉണ്ടെങ്കിൽ എല്ലാം നന്നായി വരും എന്നും ബിപിൻ പറഞ്ഞു. സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് . ഇതിന്റെ ആദ്യ ടീസർ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.