ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയിൽ കൂടി താരമായി മാറിയത് പ്രശസ്ത നടൻ ആയ ഷറഫുദീൻ ആണ്. കൊമേഡിയൻ ആയും അതുപോലെ വരത്തൻ എന്ന അമൽ നീരദ് ചിത്രത്തിലൂടെ വില്ലൻ ആയും തിളങ്ങിയ ഷറഫുദീൻ ഈ അടുത്തിടെ നീയും ഞാനും എന്ന ചിത്രത്തിലൂടെ നായകനുമായി. ഒരു കോളേജിൽ അതിഥി ആയി ക്ഷണിക്കപ്പെട്ട ഷറഫുദീൻ അവിടെ എത്തുബോൾ കോളേജിൽ പൊരിഞ്ഞ അടി നടക്കുകയിരുന്നു. അതിനിടയിലൂടെ ഉള്ള ഷറഫുദ്ധീൻറെ മാസ്സ് എൻട്രിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിയിരിക്കുന്നത്. വിദ്യാർത്ഥികൾ കൂട്ടമായി തിരിഞ്ഞു വമ്പൻ സംഘർഷം നടക്കുമ്പോൾ ആയിരുന്നു പരിപാടിയിൽ പങ്കെടുക്കാൻ ഷറഫുദീൻ കോളേജിൽ എത്തുന്നത്.
അടിയും ബഹളവും ഒന്നും കൂസാക്കാതെ ആയിരുന്നു ഷറഫുദീന്റെ അവിടേക്കുള്ള എൻട്രി എന്ന് പറയാം. അടി നടക്കുന്നതിനിടയിലൂടെ വേദിയിൽ എത്തിയ ഷറഫുദീനെ ഗംഭീര കയ്യടികളോടെയാണ് മറ്റു വിദ്യാർത്ഥികൾ സ്വീകരിച്ചത്. സാധാരണ ഗതിയിൽ തങ്ങൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന സ്ഥലത്തു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പ്രശസ്ത വ്യക്തികൾ വേഗം തന്നെ അവിടെ നിന്ന് മാറുകയാണ് ചെയ്യാറുള്ളത്. അവിടെയാണ് ഷറഫുദീൻ എന്ന കലാകാരൻ വ്യത്യസ്തനായത് എന്നതാണ് ഈ വീഡിയോ വൈറൽ ആവാൻ ഉള്ള ഏറ്റവും വലിയ കാരണം എന്ന് പറയാം. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി ഈ വർഷം തന്റേതാക്കാൻ ഉള്ള പുറപ്പാടിൽ ആണ് ഷറഫുദീൻ. ഷാഫി ഒരുക്കിയ ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രമാണ് ഷറഫുദീന്റെ അടുത്ത റിലീസ്. കഴിഞ്ഞ വർഷവും ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായിരുന്നു ഈ യുവ നടൻ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.