തമിഴിലെ യുവസംവിധായകരിൽ പ്രമുഖരായ കാർത്തിക സുബ്ബരാജ് മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പേരിൽ ‘അറ്റൻഷൻ പ്ലീസ്’ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാളത്തിൽ എന്നാൽ സംവിധായകനായല്ല, സിനിമാ പ്രൊഡക്ഷൻ മേഖലയിലാണ് കാർത്തിക് ചുവടുവെച്ചിരിക്കുന്നത്. പുതുമുഖ സംവിധായകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ കാർത്തിക് നിർമാണം ഏറ്റെടുത്ത അറ്റൻഷൻ പ്ലീസ് എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിൻ ഐസക് തോമസ് ആണ്. വിഷ്ണു ഗോവിന്ദ്, ആതിര കല്ലിങ്കൽ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ത്രില്ലർ- ഡ്രാമാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
പൊതുയിടങ്ങളിൽ മനുഷ്യന്റെ സ്വകാര്യതയിലേക്ക് ഇഴഞ്ഞുചെല്ലുന്ന മലയാളിയുടെ സദാചാരബോധത്തിനിട്ട് ഒരു കൊട്ട് കൊടുക്കുന്ന രീതിയിലാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മുറിയിൽ കുറച്ചുപേർക്കിടയിൽ നടക്കുന്ന സംഭവങ്ങളും കഥ പറച്ചിലുമായി ത്രില്ലിങ്ങ് മൂഡിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്. മുൻപ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചും ചിത്രം മികച്ച പ്രതികരണം നേടിയിട്ടുണ്ട്. അരുൺ വിജയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രോഹിത് വാരിയത്ത് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഹിമാൽ മോഹനാണ്. സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് എന്ന പ്രൊഡക്ഷൻ ഹൗസ് വഴിയാണ് കാർത്തിക് സുബ്ബരാജ് അറ്റൻഷൻ പ്ലീസിന്റെ നിർമാണത്തിൽ ഭാഗമാകുന്നത്. ഇതിന് പുറമെ, കാർത്തികേയൻ സന്താനം, നിത്യൻ മാർട്ടിൻ എന്നിവരും നിർമാണത്തിൽ പങ്കാളികളാകുന്നു. ഈ മാസം 26ന് ചിത്രം തിയേറ്ററുകളിലെത്തും.
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
This website uses cookies.