പ്രശസ്ത തമിഴ് നടനും സംവിധായകനുമായ എസ് ജെ സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടമൈ സെയ്. ഒരിക്കൽ കൂടി വ്യത്യസ്തമായ ഒരു കഥ പറയുന്ന ചിത്രവുമായാണ് അദ്ദേഹം പ്രേക്ഷകരുടെ മുന്നിലെത്തുന്നതെന്നാണ് ഇന്നലെ റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ നമ്മളോട് പറയുന്നത്. സിവിൽ എഞ്ചിനീറിങ്ങിൽ ഗോൾഡ് മെഡൽ ഉണ്ടായിട്ടും ജോലി ലഭിക്കാത്ത നായകനാണ് എസ് ജെ സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം. എന്നാൽ തനിക്കു ജോലി ഉണ്ടെന്നാണ് വീട്ടുകാരോടും ഭാര്യയോടുമൊക്കെ അയാൾ പറഞ്ഞിരിക്കുന്നത്. രാവിലെ ജോലിക്കു പോവുകയാണെന്ന് പറഞ്ഞു ജോലി തേടിയിറങ്ങുന്ന നായകനെ ഒരിക്കൽ ഭാര്യ കയ്യോടെ പിടിക്കുകയും, പിന്നീടയാൾ ജീവിക്കാൻ വേണ്ടി ഒരു ഫ്ലാറ്റിന്റെ സെക്യൂരിറ്റിയായി ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു. അതിനു ശേഷം അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ കാര്യങ്ങളാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നത്.
വെങ്കട്ട് രാഘവൻ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗണേഷ് എന്റെർറ്റൈന്മെന്റ്സ്, നഹർ ഫിലിംസ് എന്നിവയുടെ ബാനറിൽ ടി ആർ രമേശ്, എസ് സാഹിർ ഹുസൈൻ എന്നിവർ ചേർന്നാണ്. എസ് ജെ സൂര്യക്കൊപ്പം യാഷിക ആനന്ദ്, മൊട്ട രാജേന്ദ്രൻ, വിൻസെന്റ് അശോക്, ചാൾസ് വിനോദ്, ശേഷു, രാജസിംഹൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്. വിനോത് രത്ന സ്വാമി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്താണ്. അരുൺ രാജാണ് കടമൈ സെയ്ക്കു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റും ഉടനെ പുറത്തു വിടുമെന്നാണ് സൂചന.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.