[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വിക്രം ട്രൈലറിൽ ഒളിഞ്ഞിരിക്കുന്ന ആ പത്തു രഹസ്യങ്ങൾ..!

ഇന്നലെയാണ് ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തത്. വമ്പൻ പ്രേക്ഷക പ്രശംസ നേടിയ ഈ ട്രൈലറിൽ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, നരെയ്ൻ, ചെമ്പൻ വിനോദ് എന്നിവരെയും കാണാൻ സാധിക്കും. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയ്ലറിൽ ഒളിഞ്ഞിരിക്കുന്ന പത്തു രഹസ്യങ്ങൾ ഏതൊക്കെയെന്നു കണ്ടു പിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ട്രൈലറിന്റെ ആദ്യ ഷോട്ടിൽ തന്നെ വളരെ പ്രശസ്തനായ ആരോ ഒരാളുടെ മരണ വീടാണ് കാണിച്ചിരിക്കുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ആ മരണത്തിനു ചിത്രത്തിന്റെ കഥയിൽ വലിയ പ്രാധാന്യമുണ്ടെന്ന് വേണം മനസ്സിലാക്കാൻ. അതുപോലെ സിംഹം എന്ന് പറഞ്ഞു വിജയ് സേതുപതി, പുലി എന്ന് പറഞ്ഞു ഫഹദ് ഫാസിൽ എന്നിവരെ കാണിച്ചിട്ട്, സിരുതൈ എന്ന് പറഞ്ഞു കാണിക്കുന്ന ആളുടെ തല മൂടിയാണ് സ്‌ക്രീനിൽ കാണിക്കുന്നത്. അതൊരുപക്ഷേ കാളിദാസ് ജയറാമായിരിക്കാമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

അതുപോലെ വിജയ് സേതുപതി ഗാങ്ങിന്റെ മീറ്റിങ് സ്ഥലത്തേക്ക് മുഖം മൂടിയിട്ടൊരു ഗ്യാങ് കയറിൽ തൂങ്ങി ഇറങ്ങി വരുന്നത്, ഫഹദ് ഫാസിലിന്റെ ഗ്യാങ് ആണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുപോലെ ആദ്യം പറഞ്ഞ മരണപെട്ടയാൾ, ഫഹദ് ഫാസിലിന് വേണ്ടപെട്ടയാരോ ആണെന്ന സൂചനയും ട്രൈലറിലെ ഒരു സെമിത്തേരി ഷോട്ടിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതുപോലെ വിജയ് സേതുപതി ഗവണ്മെന്റിനു എതിരെ നിൽക്കുന്ന ഒരാളാണെന്നും ട്രൈലർ സൂചിപ്പിക്കുന്നു. പിന്നീട് അദ്ദേഹം എടുത്തു പൊക്കി പോകുന്ന ഒരു ചാക്കിലെ തേൾ അടയാളം ഓർമ്മിപ്പിക്കുന്നത് കൈതി എന്ന ലോകേഷ് ചിത്രത്തിലെ അർജുൻ ദാസ് കഥാപാത്രത്തിന്റെ ഡ്രഗ്സ് ചാക്കുകളിലെ അടയാളമാണ്. ഈ രണ്ടു ചിത്രങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ് ആരാധകരെ ആകാംഷ കൊള്ളിക്കുന്ന മറ്റൊരു കാര്യം.

അതുപോലെതന്നെ നരെയ്ൻ ഒരു പോലീസ് ഓഫീസർ ആയിരിയ്ക്കാമെന്നു സൂചിപ്പിക്കുന്ന ഡയലോഗും, അവ്യക്‌തമായി വെളുത്ത ഷർട്ടിൽ കാണിക്കുന്ന രൂപം സൂര്യ ആയിരിക്കാമെന്നും ആരാധകർ പറയുന്നുണ്ട്. ഇത് കൂടാതെ ലോകേഷിന്റെ പ്രസിദ്ധമായ ബിരിയാണി ഷോട്ടും ഇതിൽ കാണാം. മറ്റൊരു ഷോട്ടിൽ ഒരു കല്യാണ വീട്ടിൽ വെച്ച് ഫഹദ് ഫാസിലിന്റെ മുഖംമൂടി ഗാങ്ങും വിജയ് സേതുപതി ഗാങ്ങും തമ്മിലുള്ള സംഘട്ടനത്തിന്റെ സൂചനയും നമ്മുക്ക് ലഭിക്കുന്നുണ്ട്. അതുപോലെ കമൽ ഹാസനും വിജയ് സേതുപതി ഗാങിനുമിടയിലുള്ള സംഘട്ടനത്തിന്റെ സൂചനയും ചില ഷോട്ടുകൾ തരുന്നുണ്ട്. കൂടാതെ അവിടെ ഇവിടെയായി കമൽ ഹാസനൊപ്പമെന്നു സൂചിപ്പിക്കുന്ന ഒരു കൊച്ചു കുട്ടിയേയും നമ്മുക്ക് കാണാം. വിക്രം എന്ന് പറയുന്നത് ആ കുട്ടിയാണോ എന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രത്തിന്റെ അവസാന ഷോട്ടിനെ വ്യാഖാനിക്കാനും സാധിക്കുമെന്നതാണ് മറ്റൊരു വസ്തുത.

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

1 day ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

1 day ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

2 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

3 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

4 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

4 days ago

This website uses cookies.