തമിഴ് സൂപ്പർ താരം ദളപതി വിജയ് തന്റെ നാല്പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത് ഈ കഴിഞ്ഞ ജൂൺ 22 നു ആണ്. അദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള ആരാധകർ അത് ആഘോഷമാക്കുകയും ചെയ്തു. കേരളത്തിലും വലിയ ഫാൻ ബേസ് ഉള്ള താരമാണ് വിജയ്. എന്നാൽ ഇത്തവണ തങ്ങളുടെ ഹീറോയുടെ ജന്മദിനം വിജയ് ഫാൻസിന്റെ അഞ്ചല്‍ ഏരിയ കമ്മിറ്റി ആഘോഷിച്ചത് താരത്തിന് കട്ട് ഔട്ട് വെച്ചും അതിൽ പാലഭിഷേകം നടത്തിയൊന്നും അല്ല. ഒരു യുവതിയുടെ വിവാഹത്തിന്റെ മൊത്തം ചെലവുകളും ഏറ്റെടുത്തു കൊണ്ടാണ് അവർ ഇത്തവണ വിജയ്‌യുടെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചത്. അതിനൊപ്പം അഞ്ചൽ ഏരിയ കമ്മറ്റിയുടെ ആറാം വാർഷികവും അവർ ആഘോഷിച്ചു.
കുളത്തൂപ്പുഴയിൽ ഉള്ള കടമാൻകോട് ഷീബ വിലാസത്തിൽ ഷീബ-ബാബു എന്നീ ദമ്പതിമാരുടെ മകൾ അമ്മു ബാബുവിന്റെ വിവാഹമാണ് വിജയ് ഫാൻസ് അഞ്ചൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവർ നടത്തികൊടുത്തത്. ആയൂർ ശാലിനി സദനത്തിൽ തങ്കമണിയുടെ മകൻ അജിയാണ് അമ്മുവിന്റെ കഴുത്തിൽ താലി ചർത്തിയത്. വിജയ്‌യുടെ ജന്മദിന ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി, അതിനു വേണ്ടി തങ്ങൾ സ്വരൂപിച്ച തുക വിവാഹ ആവശ്യങ്ങൾക്ക് ചെലവാക്കുകയായിരുന്നു അഞ്ചൽ ഏരിയ കമ്മിറ്റി പ്രവർത്തകർ. സദ്യ ഉൾപ്പെടെ ഉള്ള എല്ലാ വിവാഹ ചടങ്ങുകളും ജനപ്രതിനിധികളുടെയും സാമൂഹികപ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് ഈ ഫാൻസ് പ്രവർത്തകർ നടത്തിയത് എന്നതും ശ്രദ്ധേയമായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എം പി ആയ പ്രേമചന്ദ്രനേയും അവർ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു എങ്കിലും തിരക്ക് മൂലം വരാൻ പറ്റാതെയിരുന്ന അവർ ഫോൺ വഴി വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചു.
രഘുനാഥ് പലേരിയുടെ രചനയിൽ ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടിൽ ഒരു മുറി കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.…
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി L360 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം ഒരുക്കുകയാണ് പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി.…
സെക്കന്റ് ഷോ, കൂതറ, ബ്ലോക്ക്ബസ്റ്റർ ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പ് എന്നിവക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കാൻ പോകുന്ന പുതിയ…
ദളപതി വിജയ് നായകനായെത്തുന്ന അവസാന ചിത്രമാണ് ദളപതി 69 . എച്ച് വിനോദ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ പൂജ ഒക്ടോബർ…
2019 ൽ പുറത്തിറങ്ങി സൂപ്പർ വിജയം നേടിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. കേരളത്തിന് അകത്തും പുറത്തും പ്രേക്ഷക- നിരൂപക പ്രശംസ…
കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഒരു വമ്പൻ തമിഴ് ചിത്രമാണ് സുധ കൊങ്കര- സൂര്യ എന്നിവര്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘പുറനാനൂറ്'.…
This website uses cookies.