അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയെടുത്ത തലൈവി എന്ന ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. പ്രശസ്ത സംവിധായകൻ എ എൽ വിജയ് ഒരുക്കിയ ഈ ചിത്രത്തിൽ ജയലളിത ആയി ബോളിവുഡ് താരം കങ്കണ റനൗട് അഭിനയിച്ചപ്പോൾ എം ജി ആർ ആയി അഭിനയിച്ചത് അരവിന്ദ് സ്വാമിയും കരുണാനിധി ആയി അഭിനയിച്ചത് നാസറും ആണ്. ഗംഭീര പ്രകടനമാണ് ഇവർ മൂവരും ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. ഇവരോടൊപ്പം മലയാളി താരം ഷംന കാസിമും ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഷംന ആയിരുന്നു ജയലളിതയുടെ തോഴി ശശികലയുടെ റോളില്‍ അഭിനയിച്ചത്. ജയലളിത മുഖ്യമന്ത്രി ആവുന്നത് വരെയുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. അതിനു ശേഷമുള്ള കഥ പറഞ്ഞു കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണെങ്കില്‍ ശശികലയായി തന്നെ വിളിക്കണമെന്ന് താൻ സംവിധായകനോട് പറഞ്ഞുവെന്നു വെളിപ്പെടുത്തുകയാണ് ഷംന കാസിം.
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷംന ഈ കാര്യം തുറന്നു പറഞ്ഞത്. രണ്ടാം ഭാഗമുണ്ടെങ്കില്‍ വില്ലത്തിയായിട്ടായിരിക്കും ആ കഥാപാത്രം എത്തുക എന്നും ആ സിനിമ റിലീസായാല്‍ പിന്നെ തമിഴ്‌നാട്ടില്‍ ഇറങ്ങി നടക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും എന്നുമാണ് അതിനു മറുപടിയായി സംവിധായകൻ എ എൽ വിജയ് പറഞ്ഞത് എന്നും ഷംന കാസിം വെളിപ്പെടുത്തുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് കങ്കണയ്ക്ക് അഞ്ചാം നാഷണല്‍ അവാര്‍ഡ് കിട്ടുമെന്ന് ഉറപ്പാണെന്നും അതുപോലെ സംവിധായകൻ എ എൽ വിജയ്, അരവിന്ദ് സ്വാമി എന്നിവർക്കും അവാർഡ് ലഭിക്കുമെന്നും ഷംന പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.