പി ശ്രീകുമാറിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘കർണ്ണനെ’ക്കുറിച്ചാണ് മലയാളസിനിമാലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. 1994ലായിരുന്നു ചിത്രത്തെക്കുറിച്ച് ആദ്യം വാർത്തകൾ ഉയർന്നുവന്നത്. നടനും തിരക്കഥാകൃത്തുമായ പി ശ്രീകുമാര്‍ തന്റെ മനസില്‍ രൂപപ്പെട്ട കര്‍ണന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കാൻ എം.ടി വാസുദേവൻ നായരെ സമീപിക്കുകയുണ്ടായി. തിരക്കഥ എഴുതാൻ അദ്ദേഹം തയ്യാറാകുകയും അഡ്വാൻസ് വാങ്ങുകയും ചെയ്‌തു. എന്നാല്‍ എഴുത്ത് ആരംഭിക്കാനിരിക്കെ എം.ടിക്ക് ഡയബറ്റിസിന്റെ അസുഖമുണ്ടാകുകയും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയും ചെയ്‌തു. തുടർന്ന് മറ്റ് ചില കാരണങ്ങളാൽ എം.ടി പിന്മാറുകയും പി ശ്രീകുമാര്‍ തിരക്കഥ രചനയിലേക്ക് കടക്കുകയും ചെയ്‌തു.
മധുപാലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാന്‍ തീരുമാനിച്ചത് ഈ അടുത്ത കാലത്താണ്. എന്നാൽ ആദ്യം താൻ മമ്മൂട്ടിക്ക് വായിക്കാൻ നൽകിയ തിരക്കഥയല്ല തന്റെ കൈയ്യിൽ ഇപ്പോഴുള്ളത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പി. ശ്രീകുമാർ. 1994 ൽ എഴുതിയ കഥ മഹാഭാരത പഠനം നടത്തിയ ശേഷം പലതവണ മാറ്റിയെഴുതിയെന്നും ഇത് കാച്ചിക്കുറുക്കി ഇപ്പോൾ മനോഹരമായ രീതിയിലാക്കിയെന്നും അദ്ദേഹം പറയുന്നു. എം.ടിയുടെ നിർദേശപ്രകാരം ഇന്ത്യയുടെ പല സ്ഥലങ്ങളിൽ പോകുകയും പലരെയും കണ്ട് നിരവധി പുസ്‌തകങ്ങൾ ശേഖരിച്ച് റിസർച്ച് നടത്തിയിട്ടുമുണ്ട്. ഇന്നുവരെ അറിയപ്പെടാത്ത കർണന്റെ ജീവിതത്തിലെ വൈകാരിക സംഘർഷങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും പി. ശ്രീകുമാർ പറയുന്നു.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.