തമിഴകത്തിന്റെ സൂപ്പർ താരമായ രജനികാന്തും തമിഴിലെ സൂപ്പർ സംവിധായകനായ മണി രത്‌നവും അവസാനമായി ഒന്നിച്ചത് 1991 ഇൽ റിലീസ് ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെയാണ്. രജനികാന്ത്, മമ്മൂട്ടി, ശോഭന, അരവിന്ദ് സ്വാമി, ഭാനുപ്രിയ, ശ്രീവിദ്യ തുടങ്ങി ഒരു വലിയ താരനിരയെ അണിനിരത്തി മണി രത്‌നം ഒരുക്കിയ ദളപതി സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ദളപതി റിലീസ് ചെയ്ത് നീണ്ട 31 വർഷങ്ങൾക്ക് ശേഷം മണി രത്‌നം- രജനികാന്ത് ടീം വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന വാർത്തകളാണ് വരുന്നത്. ഔദ്യോഗിക സ്ഥിതീകരണമൊന്നും ലഭ്യമല്ലെങ്കിലും, ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം അടുത്ത വർഷം റിലീസ് ചെയ്തതിന് ശേഷം ഈ രജനികാന്ത് ചിത്രത്തിന്റെ പണിപ്പുരയിലേക്കു മണി രത്‌നം കടക്കുമെന്നാണ്. ഇപ്പോൾ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ജയിലർ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് രജനികാന്ത്.
ജയിലറിന് ശേഷം ഡോൺ ഒരുക്കിയ സിബി ചക്രവർത്തി ചെയ്യാൻ പോകുന്ന ചിത്രത്തിലാവും രജനികാന്ത് അഭിനയിക്കുക എന്നാണ് സൂചന. അത് കൂടാതെ തന്റെ മകൾ ഐശ്വര്യ രജനികാന്ത് ഒരുക്കാൻ പോകുന്ന ചിത്രവും രജനികാന്ത് കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ രണ്ടു ചിത്രങ്ങളും പൂർത്തിയാക്കിയതിന് ശേഷമായിരിക്കും രജനികാന്ത് മണി രത്‌നം ചിത്രം ചെയ്യുക എന്നാണ് വാർത്തകൾ പറയുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും. മണി രത്‌നത്തിന്റെ ഏറ്റവും പുതിയ റിലീസായ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം ഇപ്പോൾ തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറി മുന്നേറ്റം തുടരുകയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.