ഇന്നലെ അബുദാബിയിലെ ദൽമാ മാള് നിറഞ്ഞു കവിഞ്ഞു. ഒരുപക്ഷെ ഇത്രയും വലിയ ഒരു ജനസാഗരം ഇതിനു മുൻപ് അവിടെ ഉണ്ടായിട്ടുണ്ടാവില്ല. അവരെല്ലാം വന്നത് ഒറ്റ വികാരം കൊണ്ട്, മോഹൻലാൽ. മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാൽ ഇന്നലെ അവിടെ എത്തിച്ചേർന്നത് ലൂസിഫർ എന്ന തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആണ്. ഒപ്പം ലൂസിഫറിന്റെ സംവിധായകനായ പൃഥ്വിരാജ് , അഭിനേതാക്കളായ മഞ്ജു വാര്യർ, ടോവിനോ തോമസ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരും ഉണ്ടായിരുന്നു. മോഹൻലാൽ എത്തിയതോടെ നെഞ്ചിനകത്തു ലാലേട്ടൻ വിളികളുമായി ആരാധകരും ജനങ്ങളും ഇളകി മറിഞ്ഞു. അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന സ്വീകരണം ആണ് ലൂസിഫർ ടീമിന് അവിടെ ലഭിച്ചത്.
അവിടെ നിന്നുള്ള ഫോട്ടോകളും , വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. മാർച്ച് 28 നു ലോകം മുഴുവൻ റിലീസ് ചെയ്യുന്ന ലൂസിഫർ ഗൾഫിൽ റെക്കോർഡ് റിലീസ് ആണ് പ്രതീക്ഷിക്കുന്നത്. ഫാർസ് ഫിലിംസ് ആണ് ലൂസിഫർ അവിടെ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം രചിച്ചത് മുരളി ഗോപി ആണ്. ഇന്ദ്രജിത് സുകുമാരൻ, വിവേക് ഒബ്‌റോയ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസുകളിൽ ഒന്നായാണ് ഈ ചിത്രം എത്താൻ പോകുന്നത്. രണ്ടു ദിവസം മുൻപേ ലൂസിഫർ ടീം ഗൾഫിൽ ഒരു പ്രസ് മീറ്റും നടത്തിയിരുന്നു. ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.