[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നായാട്ട് കണ്ട പോലീസ് ഉദ്യോഗസ്ഥന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ വർഷിക്കുകയാണ്. ഈ വർഷം തീയേറ്ററിൽ റിലീസ് ചെയ്ത ഏറ്റവും മികച്ച മലയാള ചിത്രമെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ ഈ ചിത്രത്തെക്കുറിച്ചു പറയുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആയി ഒരുക്കിയ ചിത്രം വേട്ടയാടപ്പെട്ട ഇരകളുടെ കഥയാണ് പ്രേക്ഷകരോട് പറയുന്നത്. ജോസഫിന് ശേഷം ഷാഹി കബീർ രചിച്ച ഈ ചിത്രം മൂന്നു പോലീസുകാരുടെ കഥയാണ് നമ്മുടെ മുന്നിലെത്തിക്കുന്നതു. ഇപ്പോഴിതാ ഈ ചിത്രം കണ്ട ഒരു പോലീസുകാരന്റെ കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനിമയില്‍ കാണിക്കുന്ന അനുഭവങ്ങള്‍ തങ്ങളുടെ ഔദ്യോഗിക  ജീവിതത്തിനിടയിലും കടന്നു പോയിട്ടുണ്ട് എന്നും ആ കുറിപ്പിലൂടെ പോലീസുകാരൻ പറയുന്നു. അതോടൊപ്പം ചിത്രത്തിലെ കഥാപാത്രങ്ങൾ തന്നെ ഓർമ്മിപ്പിച്ചു യഥാർത്ഥ ജീവിതത്തിലെ ചില വ്യക്തികളെ കുറിച്ചും ആ പോലീസുകാരൻ പറയുന്നു. 

ആ പോലീസുകാരന്റെ വാക്കുകൾ ഇങ്ങനെ, “പോലീസുകാരുടെ ജീവിതം കഥയാകുമ്പോള്‍ ഇത്രയധികം സ്വീകാര്യത കിട്ടിയ കാലഘട്ടമില്ല. അതായിരിക്കാം തുടര്‍ച്ചയായി ഇത്തരം സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത്. സിനിമ കണ്ടിറങ്ങിയ എന്റെ സഹോദരിയുടെ മകന്‍ കോള്‍ ചെയ്ത് ചോദിക്കുകയാണ് എന്തൊരു റിസ്‌ക് ജോലിയാണ് മാമാ പോലീസിന്റേതെന്ന്, വീട്ടുകാര്‍ കണ്ടാല്‍ സഹിക്കില്ലെന്ന്. പച്ചയായ പോലീസ് ജീവിതം ചിത്രീകരിച്ചിരിക്കുന്ന സിനിമ. ഓരോ വാക്കുകളും മൂവ്‌മെന്റും യഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്നത്. സിനിമ കഴിഞ്ഞിട്ടും ആര്‍ക്കും എന്തോ മതിയാകാത്ത പോലെ. നമ്മള്‍ പ്രതീക്ഷിച്ച എന്നല്ല ആഗ്രഹിച്ച ക്ലൈമാക്‌സ് വരാത്തതിന്റെ നിരാശ എല്ലാവരിലും ഉണ്ടോ എന്ന് സംശയം. യാഥാര്‍ത്ഥ്യം പറയാനുള്ള സിനിമയാണേല്‍ നിങ്ങള്‍ ഉദ്ദേശിച്ച ക്ലൈമാക്‌സ് വരില്ല. കാരണം അപ്രിയമാണേലും നടക്കുന്നത് ചിലപ്പോഴെങ്കിലും ഇതിനു സാമ്യമായി തന്നെയല്ലെ. എനിക്കിതിലും കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. കാരണം ഞാന്‍ കടന്നു പോകുന്ന അല്ലെങ്കില്‍ പോകേണ്ട വഴികള്‍ മുള്ളുകള്‍ നിറഞ്ഞതാണെന്ന് തിരിച്ചറിയുന്നു. ഡ്യൂട്ടിക്കിടയില്‍ ഉണ്ടാകുന്ന സംഭവങ്ങളില്‍ ഒട്ടും പ്രതീക്ഷിക്കാതെ പ്രതിസ്ഥാനത്തേക്ക് മാറ്റപ്പെടുന്ന പോലിസിന്റെ അവസ്ഥ ശരിയായി വരച്ച് കാണിച്ചിട്ടുണ്ട്. കുറ്റം ചുമത്തപെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്റെ ഭാഗം പോലും പറയാന്‍ അവസരം നല്‍കാതെ വര്‍ഷങ്ങളായി ആത്മാര്‍ത്ഥമായി ജോലി നോക്കിയവരെന്ന പരിഗണനയോ സഹപ്രവര്‍ത്തകരെന്ന പരിഗണനയോ നല്‍കാതെ Entire Police force ഒരു നിമിഷം കൊണ്ട് അവര്‍ക്ക് എതിരാകുന്നു.

ജോജു ചെയ്ത മണിയന്‍ എന്ന കഥാപാത്രം മനസില്‍ ഒരുപാട് തട്ടി കഥാപാത്രത്തിനു ഒരുപടി മുകളില്‍ നില്‍ക്കാന്‍ കഴിഞു ജോജു എന്ന നടന്. ചാക്കോച്ചന്‍ ഒരുപാട് പോലീസ് വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇതിലെ പോലീസ് ഡ്രൈവര്‍ വേഷം കലക്കി. ലേഡി ഓഫിസറുടെ പ്രകടനം ഹൃദയത്തില്‍ തൊട്ടു. വളരെ കാര്യക്ഷമതയോടെ കുറ്റാരോപിതരെ പിടികൂടാന്‍ നേരിട്ട് പുറപ്പെട്ട് വിജയിച്ച് ലക്ഷ്യത്തില്‍ എത്തിയ നിമിഷം പോലും അഭിനന്ദനങ്ങള്‍ക്ക് പകരം താനും പ്രതിയാകും എന്ന ഭീഷണിക്ക് മുമ്പില്‍ അവര്‍ പകച്ച് നില്‍ക്കുന്നത് കാണാം. ലീവിനായി ഓഫിസറുടെ മുന്നിലെത്തുമ്പോള്‍ ഏറെ പ്രഷറില്‍ നില്‍ക്കുന്ന ഓഫിസറുടെ മോശമായ മറുപടിയും, ശേഷം കല്യാണ വീട്ടില്‍ വച്ച് അമ്മയെ ആശുപത്രിയില്‍ കാണിച്ച് രാത്രി ഡ്യൂട്ടിക്കെത്തണമെന്ന സ്റ്റേഹത്തോടെയുള്ള നിര്‍ദേശവും, മകള്‍ ജനിച്ചപ്പോള്‍ 15 ദിവസം കഴിഞ്ഞാണ് കണ്ടതെന്നും ഒരിക്കലും അവളുടെ ഒരാവശ്യത്തിനും പങ്കെടുക്കാനായിട്ടില്ല എന്ന് പറയുന്ന സിനിമയിലെ സീനുകളെല്ലാം നമ്മള്‍ കടന്ന് പോകുന്ന വഴികളില്‍ ഒരുപാട് കേട്ട് പരിചയമായ സ്ഥിരം പല്ലവികളാണ്. സിനിമയില്‍ വാഹന പരിശോധനക്കിടെ കുറ്റാരോപിതരെ കണ്ടെത്തുമ്പോള്‍ ആ വണ്ടിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പറഞ്ഞ് വാഹനം എടുത്തോണ്ട് പോട എന്ന് ആ പോലീസുകാരന്‍ ഡ്രൈവറോട് പറഞ്ഞത് നീതിയാണോ തെറ്റാണോ എന്നൊന്നും ചിന്തിക്കുന്നില്ല, കേട്ടപ്പോള്‍ ആത്മാഭിമാനം തോന്നി. എന്റെ മനസ് പോലെ തന്നെ ഇത് കേട്ട് തിയറ്ററില്‍ കൈയ്യടി, അത് അപ്രതീക്ഷിതമായിരുന്നു. തെറ്റിദ്ധരിച്ച് ക്രൂശിക്കപ്പടുന്നവരെ കാക്കാന്‍ നേരിനോടൊപ്പം നില്‍ക്കുന്നവര്‍ക്ക് സിനിമയിലാണേലും കിട്ടുന്ന കൈയ്യടി ഒരു പ്രതീക്ഷയാണ്. നമ്മുടെ മുന്നിലെത്തുന്ന വ്യാജവാര്‍ത്തകളും മുന്‍വിധിയോടെ കുറ്റവാളികളെ തീരുമാനിക്കുന്ന മാധ്യമ ചര്‍ച്ചകളും വിശ്വസിക്കുന്നത് എത്രത്തോളം ശരിയാകുമെന്ന ചിന്തയിലേക്ക് ഈ സിനിമ ചൂണ്ടുപലകയാകട്ടെ. നെയ്യാറ്റിന്‍കര DYSP ആയിരുന്ന പ്രിയപ്പെട്ട ഹരികുമാര്‍ സര്‍. പോലീസുകാരെന്ന നിലയില്‍ ഞങ്ങളുടെ ചങ്കിലെ ഒരു നീറ്റലാണ് സര്‍ താങ്കള്‍, പറ്റിയ ഒരു കൈയ്യബദ്ധത്തിന്റെ പേരില്‍ മാധ്യമ വിചാരണയില്‍ ക്രൂശിക്കപ്പെട്ട് സ്വന്തം ജീവനൊടുകേണ്ടി വന്ന താങ്കളെക്കുറിച്ചുള്ള ഓര്‍മ്മ ഈ സിനിമയിലൂടെ വീണ്ടുമൊരിക്കല്‍ കൂടി കണ്ണില്‍ നനവ് പടര്‍ത്തി..”

webdesk

Recent Posts

മമ്മൂട്ടി തിരിച്ചു വരുന്നു; ഒക്‌ടോബർ ഒന്ന് മുതൽ പാട്രിയറ്റിൽ

ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…

19 hours ago

മോഹൻലാൽ ചിത്രമൊരുക്കാൻ ദിലീഷ് പോത്തൻ

മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…

19 hours ago

അമൽ നീരദ് ചിത്രത്തിൽ ടോവിനോ തോമസ്

നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…

19 hours ago

പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ “സന്തോഷ് ട്രോഫി” ഷൂട്ടിംഗ് ആരംഭിച്ചു.

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…

19 hours ago

ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ്

ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…

4 days ago

കംപ്ലീറ്റ് ഫൺ റൈഡാവാൻ ഷറഫുദീൻ – അനുപമ പരമേശ്വരൻ ചിത്രം; “പെറ്റ് ഡിറ്റക്ടീവ്” തീം സോങ്ങ് പുറത്തിറങ്ങി.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…

5 days ago

This website uses cookies.