[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

20 വര്‍ഷം മുന്‍പേയുള്ള ദൂരദർശൻ ഡോക്യുമെന്ററി; മുഹമ്മദ് കുട്ടി ഒമര്‍ ഷെരീഫും പിന്നെ മമ്മൂട്ടിയുമായ കഥ..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ എഴുപതാം പിറന്നാളും അതുപോലെ സിനിമ ജീവിതത്തിന്റെ അമ്പതു വർഷങ്ങളും ആഘോഷിച്ചത് ഈ വർഷമാണ്. ഇപ്പോഴിതാ ഇരുപതു വർഷം മുൻപ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത, മമ്മൂട്ടിയെ കുറിച്ചുള്ള ഒരു ഡോക്യൂമെന്ററിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരിൽ ഒരുക്കിയ ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് തോമസ് ടി. കുഞ്ഞുമോന്‍ ആണ്. ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി ഇപ്പോൾ വീണ്ടും പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടി ജനിച്ചു വളര്‍ന്ന ചെമ്പ് ഗ്രാമത്തിലൂടെയും മമ്മൂട്ടി പഠിച്ച കലാലയത്തിലൂടെയും സഞ്ചരിക്കുന്ന ഡോക്യുമെന്ററി, അതിനു ശേഷം മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള കാല്‍വെയ്പുകളും സിനിമാ ജീവിതവും കൂടി വ്യക്തമായി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നു. മമ്മൂട്ടിയുടെ നാട്ടുകാര്‍ക്കും കോളേജിലെ സുഹൃത്തുക്കള്‍ക്കും അതുപോലെ തന്നെ മമ്മൂട്ടി ഒരിക്കൽ ജോലി ചെയ്ത കോടതിയിലെ സുഹൃത്തുക്കളും മമ്മൂട്ടിയെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്നുണ്ട്.

അതുപോലെ അദ്ദേഹത്തിന്റെ സിനിമയിലെ സഹപ്രവർത്തകരും മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്നു. തനിക്ക് മമ്മൂട്ടി എന്ന പേരു വരാനുള്ള കാരണം മമ്മൂട്ടി തന്നെ ഇതിൽ തുറന്നു പറയുന്നുണ്ട്. മുഹമ്മദ് കുട്ടി എന്ന പേര് പഴഞ്ചനാണെന്ന തോന്നല്‍ നേരത്തേ ഉണ്ടായിരുന്നു എന്നും തന്റെ പ്രായവും മുഹമ്മദ് കുട്ടി എന്ന പേരും തമ്മില്‍ യാതൊരു യോജിപ്പുമില്ല എന്നും മമ്മൂട്ടി പറയുന്നു. മഹാരാജാസില്‍ ചേര്‍ന്നപ്പോള്‍ ഒമര്‍ ഷെരീഫ് എന്നാണ് തന്റെ പേരെന്ന് സുഹൃത്തുക്കളോട് പറഞ്ഞെങ്കിലും ശശീന്ദ്രന്‍ എന്ന സുഹൃത്ത് തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് തന്റെ പേര് മനസ്സിലാക്കിഎടുത്ത കാര്യവും മമ്മൂട്ടി ഓർക്കുന്നു. അവസാനം സുഹൃത്തുക്കൾ തന്നെയാണ് മുഹമ്മദ് കുട്ടി എന്ന പേര് ചുരുക്കി മമ്മൂട്ടി എന്ന് വിളിച്ചു തുടങ്ങിയത്. എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്ജ്, കെ. മധു, ലോഹിതദാസ്, മോഹന്‍ലാല്‍ എന്നിവർ ഈ ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നുണ്ട്. കള്ളിക്കാട് രാമചന്ദ്രൻ തിരക്കഥ ഒരുക്കിയ ഈ ഡോക്യൂമെന്ററിക്ക് സംഗീതം ഒരുക്കിയത് മോഹൻ സിത്താരയും ക്യാമറ ചലിപ്പിച്ചത് ഡി. തങ്കരാജ്, എഡിറ്റ് ചെയ്തത് ശിവകുമാര്‍ എന്നിവരുമാണ്. പ്രശസ്ത നടൻ രവി വള്ളത്തോൾ ആണ് ഇതിലെ വിവരണത്തിന് ശബ്ദം നൽകിയത്.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

4 days ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

4 days ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

4 days ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

4 days ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

6 days ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

6 days ago

This website uses cookies.