[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

20 വര്‍ഷം മുന്‍പേയുള്ള ദൂരദർശൻ ഡോക്യുമെന്ററി; മുഹമ്മദ് കുട്ടി ഒമര്‍ ഷെരീഫും പിന്നെ മമ്മൂട്ടിയുമായ കഥ..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ എഴുപതാം പിറന്നാളും അതുപോലെ സിനിമ ജീവിതത്തിന്റെ അമ്പതു വർഷങ്ങളും ആഘോഷിച്ചത് ഈ വർഷമാണ്. ഇപ്പോഴിതാ ഇരുപതു വർഷം മുൻപ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത, മമ്മൂട്ടിയെ കുറിച്ചുള്ള ഒരു ഡോക്യൂമെന്ററിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരിൽ ഒരുക്കിയ ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് തോമസ് ടി. കുഞ്ഞുമോന്‍ ആണ്. ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി ഇപ്പോൾ വീണ്ടും പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടി ജനിച്ചു വളര്‍ന്ന ചെമ്പ് ഗ്രാമത്തിലൂടെയും മമ്മൂട്ടി പഠിച്ച കലാലയത്തിലൂടെയും സഞ്ചരിക്കുന്ന ഡോക്യുമെന്ററി, അതിനു ശേഷം മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള കാല്‍വെയ്പുകളും സിനിമാ ജീവിതവും കൂടി വ്യക്തമായി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നു. മമ്മൂട്ടിയുടെ നാട്ടുകാര്‍ക്കും കോളേജിലെ സുഹൃത്തുക്കള്‍ക്കും അതുപോലെ തന്നെ മമ്മൂട്ടി ഒരിക്കൽ ജോലി ചെയ്ത കോടതിയിലെ സുഹൃത്തുക്കളും മമ്മൂട്ടിയെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്നുണ്ട്.

അതുപോലെ അദ്ദേഹത്തിന്റെ സിനിമയിലെ സഹപ്രവർത്തകരും മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്നു. തനിക്ക് മമ്മൂട്ടി എന്ന പേരു വരാനുള്ള കാരണം മമ്മൂട്ടി തന്നെ ഇതിൽ തുറന്നു പറയുന്നുണ്ട്. മുഹമ്മദ് കുട്ടി എന്ന പേര് പഴഞ്ചനാണെന്ന തോന്നല്‍ നേരത്തേ ഉണ്ടായിരുന്നു എന്നും തന്റെ പ്രായവും മുഹമ്മദ് കുട്ടി എന്ന പേരും തമ്മില്‍ യാതൊരു യോജിപ്പുമില്ല എന്നും മമ്മൂട്ടി പറയുന്നു. മഹാരാജാസില്‍ ചേര്‍ന്നപ്പോള്‍ ഒമര്‍ ഷെരീഫ് എന്നാണ് തന്റെ പേരെന്ന് സുഹൃത്തുക്കളോട് പറഞ്ഞെങ്കിലും ശശീന്ദ്രന്‍ എന്ന സുഹൃത്ത് തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് തന്റെ പേര് മനസ്സിലാക്കിഎടുത്ത കാര്യവും മമ്മൂട്ടി ഓർക്കുന്നു. അവസാനം സുഹൃത്തുക്കൾ തന്നെയാണ് മുഹമ്മദ് കുട്ടി എന്ന പേര് ചുരുക്കി മമ്മൂട്ടി എന്ന് വിളിച്ചു തുടങ്ങിയത്. എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്ജ്, കെ. മധു, ലോഹിതദാസ്, മോഹന്‍ലാല്‍ എന്നിവർ ഈ ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നുണ്ട്. കള്ളിക്കാട് രാമചന്ദ്രൻ തിരക്കഥ ഒരുക്കിയ ഈ ഡോക്യൂമെന്ററിക്ക് സംഗീതം ഒരുക്കിയത് മോഹൻ സിത്താരയും ക്യാമറ ചലിപ്പിച്ചത് ഡി. തങ്കരാജ്, എഡിറ്റ് ചെയ്തത് ശിവകുമാര്‍ എന്നിവരുമാണ്. പ്രശസ്ത നടൻ രവി വള്ളത്തോൾ ആണ് ഇതിലെ വിവരണത്തിന് ശബ്ദം നൽകിയത്.

webdesk

Recent Posts

ഡിറ്റക്റ്റീവ് ആയി മോഹൻലാൽ; കൃഷാന്ത്‌ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്

ദേശീയ പുരസ്‍കാരം നേടിയ ആവാസവ്യൂഹം, ശേഷം വന്ന പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ…

2 days ago

പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിക്കൊണ്ട് ഒരു കട്ടിൽ ഒരു മുറിയുടെ സ്പെഷ്യൽ ഷോ പൊന്നാനി ഐശ്വര്യ തിയറ്ററിൽ നടന്നു.

പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ഒരു കട്ടിൽ ഒരു മുറി സ്ത്രീകൾക്കായി പ്രത്യേക…

2 days ago

ഷാജി പാപ്പനും കൂട്ടരുമായി ആട് 3 തുടങ്ങുന്നു; വമ്പൻ സിഗ്നൽ നൽകി സംവിധായകൻ

പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം…

2 days ago

ചന്തുവായി വിസ്മയിപ്പിക്കാൻ വീണ്ടും മമ്മൂട്ടി; ഒരു വടക്കൻ വീരഗാഥ റീ റിലീസ് ടീസർ കാണാം

പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ റീ റിലീസിന് ശേഷം മറ്റൊരു മമ്മൂട്ടി ക്ലാസിക് കൂടി റീ റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക്.…

2 days ago

ഗംഭീര ലൈനപ്പുമായി നസ്‌ലൻ ഗഫൂർ; ജനപ്രിയ നായകനാവാൻ യുവതാരം

പ്രേമലു എന്ന ചിത്രത്തിന്റെ മഹാവിജയത്തോടെ മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് നസ്‌ലൻ ഗഫൂർ എന്ന യുവതാരം. തണ്ണീർ മത്തൻ ദിനങ്ങൾ…

2 days ago

കാത്തിരിപ്പിന് ഇനി വിരാമം… ഒരു കട്ടിൽ ഒരു മുറിയിലെ “നെഞ്ചിലെ” എന്ന ഗാനം റിലീസ് ചെയ്തു

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു കട്ടിൽ ഒരു മുറിയിലെ "നെഞ്ചിലെ" എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു. രഘുനാഥ്…

3 days ago

This website uses cookies.