ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തത് കഴിഞ്ഞ മാസമാണ്. അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ലെറ്റ് മി സിങ് എ കുട്ടി സ്റ്റോറി എന്ന് തുടങ്ങുന്ന ആ ഗാനമാലപിച്ചതും ദളപതി വിജയ് ആയിരുന്നു. സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിയ ആ ഗാനം ലോകം മുഴുവനുമെത്തി. ഇപ്പോഴിതാ ഈ ചിത്രത്തിലെ വാത്തി കമിങ് എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനവും ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. കുട്ടി സ്റ്റോറി എന്ന ഗാനത്തിന്റെ ലിറിക് വീഡിയോക്ക് ഇതുവരെ ലഭിച്ചത് മുപ്പതു മില്യൺ യൂട്യൂബ് കാഴ്ചക്കാരെയാണ്. ഈ പുതിയ ഗാനവും ആ ലെവലിൽ ഹിറ്റാകുമെന്നാണ് വിജയ് ആരാധകരും സിനിമാ പ്രേമികളുമഭിപ്രായപ്പെടുന്നത്. ഈ വരുന്ന മാർച്ച് 15 ഞായറാഴ്ചയാണ് മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് നടക്കാൻ പോകുന്നത്.
മാനഗരം എന്ന സൂപ്പർ ഹിറ്റിനും, കാർത്തിയെ നായകനാക്കിയൊരുക്കിയ കൈദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. അടുത്ത മാസം ഒൻപതിനാണ് ഈ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ് ബി ക്രിയേറ്റേഴ്സ് എന്ന ബാനറിൽ സേവ്യർ ബ്രിട്ടോ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ്, രത്‌നകുമാർ എന്നിവർ ചേർന്നാണ്. ദളപതി വിജയ്ക്ക് ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരുമഭിനയിക്കുന്നു.
ദേശീയ പുരസ്കാരം നേടിയ ആവാസവ്യൂഹം, ശേഷം വന്ന പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ…
പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ഒരു കട്ടിൽ ഒരു മുറി സ്ത്രീകൾക്കായി പ്രത്യേക…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം…
പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ റീ റിലീസിന് ശേഷം മറ്റൊരു മമ്മൂട്ടി ക്ലാസിക് കൂടി റീ റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക്.…
പ്രേമലു എന്ന ചിത്രത്തിന്റെ മഹാവിജയത്തോടെ മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് നസ്ലൻ ഗഫൂർ എന്ന യുവതാരം. തണ്ണീർ മത്തൻ ദിനങ്ങൾ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു കട്ടിൽ ഒരു മുറിയിലെ "നെഞ്ചിലെ" എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു. രഘുനാഥ്…
This website uses cookies.