[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

ഗംഭീര പ്രകടനവുമായി മമ്മൂട്ടി; സ്നേഹംകൊണ്ട് ഹൃദയം കീഴടക്കി സഖാവ് അലക്സ്.

ആന്റണി ഡിക്രൂസ് നിർമ്മിച്ച് നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത ചിത്രം പരോൾ ഇന്ന് പുറത്തിറങ്ങി. അജിത് പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റിന് ശേഷം ഈ വര്ഷം മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് പരോൾ. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ സിദ്ധിഖ്, ഇനിയ, മിയ, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്.

ജയിലിലെ ഏവർക്കും പ്രിയപെട്ടവനായ മേസ്തിരി എന്ന് വിളിപ്പേരുള്ള സഖാവിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കർഷകനും ജനങ്ങൾക്ക് പ്രിയപ്പെട്ടവനുമായ അടിവാരം എന്ന ഗ്രാമത്തിലെ സഖാവ് അലക്സിന് കുടുംബ ജീവിതത്തിൽ നടക്കുന്ന താളപ്പിഴകളാൽ, തന്റെ ജീവിതം കൈവിട്ടു പോകുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ആദ്യ പകുതിയിൽ കുടുംബകഥ പറയുന്ന ചിത്രം രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ത്രില്ലടിപ്പിക്കുന്നുമുണ്ട്.

നവാഗതനായ സംവിധായകൻ ആണെങ്കിൽ കൂടിയും അതിന്റേതായ തെറ്റുകൾ ഒന്നുമില്ലാതെ തന്നെ സംവിധായകൻ ശരത് സന്ദിത് ചിത്രമൊരുക്കിയിട്ടുണ്ട്. ജയിൽ വാർഡൻ ആയ തിരക്കഥാകൃത്ത് അജിത് പൂജപ്പുരയ്ക്ക് ജയിൽ അവതരണം മികവുറ്റതാക്കാൻ കഴിഞ്ഞിട്ടുണ്ട്. അലക്സ് എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളിലും വൈകാരിക രംഗങ്ങളിലും തിരക്കഥാകൃത്ത് കയ്യടി നേടുന്നുണ്ട്.

ഈ അടുത്ത് ലഭിച്ച മികച്ച മമ്മൂട്ടി കഥാപാത്രമാണ് സഖാവ് അലക്സ്, എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയുന്ന നല്ലൊരു കർഷകൻ കൂടിയായ സഖാവ് അലെക്സിനെ മമ്മൂട്ടി അനുഭവവേധ്യമാക്കി മാറ്റിയിട്ടുണ്ട്. ഇമോഷണനൽ രംഗങ്ങളിലും സംഭാഷണങ്ങളിലും മമ്മൂട്ടി തന്റെ മികവ് ഒരിക്കൽ കൂടി പ്രകടമാക്കി. സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവർ മികച്ച പ്രകടനം നടത്തി. നായികയായ ഇനിയയ്ക്ക് കാര്യമായി അധികമൊന്നും ചെയ്യാൻ ഉണ്ടായില്ല.

സ്പാനിഷ് മസാല, ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ലോകനാഥനാണ്, പരോളിന് വേണ്ടിയും ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. അടിവാരം എന്ന ഗ്രാമത്തെയും സെൻട്രൽ ജയിലുമെല്ലാം വളരെ മികച്ച രീതിയിൽ പകർത്താൻ അദ്ദേഹത്തിനായിട്ടുണ്ട്. ശരത്ത്, ആൽവിൻ ജോഷ്വ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് ഗാനങ്ങൾ എല്ലാം തന്നെ ശരാശരി മാത്രമായിരുന്നു. ചിത്രത്തിലുള്ള മൂന്ന് ആക്ഷൻ രംഗങ്ങളും കഥയുടെ മൂല്യം ചോർന്നു പോകാതെയാണ് ഒരുക്കിയിരിക്കുന്നത് എന്ന് പറയാം.

ഈ അടുത്ത് വന്ന മികച്ച സഖാവും മികച്ച മമ്മൂട്ടി കഥാപത്രവും. മനസു നിറയ്ക്കുന്ന അലക്സിനെ കാണുവാനും നവാഗത സംവിധായകന്റെ സംവിധാന മികവിനുമായി തീർച്ചയായും കാണാവുന്ന ചിത്രമാണ് പരോൾ.

webdesk

Recent Posts

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…

1 day ago

ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’ ഡബ്ബിങ് പൂർത്തിയായി

ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…

1 day ago

‘ഇന്ത്യയുടെ എഡിസൺ’ ആവാൻ മാഡ്ഡി; ‘ജി.ഡി.എൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഇന്ത്യൻ ഷെഡ്യൂൾ തുടങ്ങി

ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…

3 days ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…

4 days ago

ഹലോ മമ്മിയ്ക്ക് ശേഷം ദി പെറ്റ് ഡിക്റ്റക്റ്റീവുമായി ഷറഫുദീൻ. അനുപമ പരമേശ്വരൻ നായിക; ഏപ്രിൽ 25ന് റിലീസ്.

കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…

4 days ago

പുലിമുരുകൻ സമ്മാനിച്ചത് ചരിത്ര വിജയം, വമ്പൻ ലാഭം; വ്യാജ പ്രചാരണങ്ങളെ തള്ളി ടോമിച്ചൻ മുളകുപാടം

പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…

5 days ago

This website uses cookies.