മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ലോഞ്ച് ഇന്നലെ കൊച്ചിയിൽ വെച്ച് നടന്നു. റാം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കുന്നത്. ജീത്തു ജോസഫ് തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അഞ്ചിന് കൊച്ചിയിൽ ആണ് ആരംഭിക്കുക. കേരളം, ഡൽഹി, ചെന്നൈ, കൊളംബോ, കെയ്റോ, ഇസ്താംബുൾ, ലണ്ടൻ എന്നിവിടങ്ങളിൽ ആയി ഷൂട്ട് ചെയ്യാൻ പോകുന്ന ഈ ചിത്രം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് എന്നാണ് ജീത്തു ജോസഫ് പറയുന്നത്. അഭിഷേക് ഫിലിമ്സിന്റെ ബാനറിൽ രമേശ് പി പിള്ള, സുധൻ എസ് പിള്ള, ഗണേഷ് വി പിള്ള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യൻ താര സുന്ദരി തൃഷ ആണ് നായികാ വേഷം ചെയ്യുന്നത്.
ഈ ചിത്രത്തിലെ മോഹൻലാലിന്റെ ഗെറ്റപ്പും ടൈറ്റിൽ പോസ്റ്ററിന് ഒപ്പം ഇന്നലെ പുറത്തു വിട്ടിരുന്നു. ടൈറ്റിൽ ലോഞ്ച് കഴിഞ്ഞു നടന്ന പത്ര സമ്മേളനത്തിൽ ഒരു ആരാധകൻ മോഹൻലാലിനോട് ചോദിച്ചത് ലാലേട്ടൻ ഈ ചിത്രത്തിൽ മീശ പിരിക്കുമോ എന്നാണ്. അതിനു മറുപടി ആയി മോഹൻലാൽ പറഞ്ഞത് താടിയും മീശയും ഒക്കെ ഉള്ള ഒരാളാണ് റാം എന്നും അത് കൊണ്ട് പിരിക്കാം, പിരിക്കാതെ ഇരിക്കാം എന്നാണ്. മോഹൻലാലിന്റെ ഈ രസകരമായ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഇതിൽ ഇപ്പോൾ കണ്ട ഗെറ്റപ്പ് കൂടാതെ മോഹൻലാലിന് വേറെ ഗെറ്റപ്പുകൾ ഉണ്ടോ എന്ന ചോദ്യത്തിന് അത് തീയേറ്ററിൽ വരുമ്പോൾ കണ്ടാൽ മതി എന്നായിരുന്നു ജീത്തു ജോസഫിന്റെ ഉത്തരം.
പാൻ-ഇന്ത്യൻ ആക്ഷൻ–അഡ്വഞ്ചർ ചിത്രം ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി. പുരാണം, ചരിത്രം, ഫാന്റസി, സാഹസികത എന്നിവ സമന്വയിപ്പിച്ച വിപുലമായ ദൃശ്യലോകമാണ് ചിത്രം…
വിനീത് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നോട്ട്’ പൂജാ ചടങ്ങോടെ ഔദ്യോഗികമായി ആരംഭിച്ചു. നവാഗതരായ ആശിഷും കിരണും ചേർന്ന്…
രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭാസ്കരഭരണം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. "റെയ്സ് ഓഫ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ലോകമൊട്ടാകെ…
രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന ഭാസ്കരഭരണം ജൂൺ 26 ന് തിയറ്ററുകളിലെത്തും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ…
അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സോഷ്യോ-ഫാന്റസി അഡ്വഞ്ചർ ചിത്രം 'നാഗബന്ധം - ദി സീക്രട്ട് ട്രഷർ' ന്റെ കേരള…
This website uses cookies.