മലയാള സിനിമയിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം സൂപ്പർസ്റ്റാർ എന്ന പട്ടത്തിന് അർഹനായ യുവനടനാണ് പൃഥ്വിരാജ്. താരത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരു ആരാധകൻ- നടൻ എന്നിവരുടെ ആത്മബന്ധതത്തെ മുൻനിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലാൽ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തമിഴ് സിനിമയിൽ വലിയ താരങ്ങളിൽ തന്റെ കൂടെ അഭിനയിച്ചതുകൊണ്ട് ഏറ്റവും പരിചയം വിക്രം ആണെന്നും എന്നാൽ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പറയാൻ ആഗ്രഹിക്കുന്നത് സൂര്യയാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
ജ്യോതികയുമായി മൊഴി എന്ന ചിത്രത്തിന് ശേഷമാണ് പൃഥ്വിരാജ്-സൂര്യ പരസ്പരം കൂടുതൽ അടുത്തറിഞ്ഞത്. പേഴ്സണൽ ലെവലിൽ തനിക്ക് ഏറ്റവും അടുത്തറിയുന്ന വ്യക്തിയാണ് സൂര്യയെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. പുതിയ സിനിമകളുടെ റിലീസ് വരുമ്പോൾ മായാജാലിലേക്ക് തന്നെ വിളിച്ചു കൊണ്ടു പോകാറുണ്ടെന്നും താരം സൂചിപ്പിച്ചു. ഒരുപാട് തവണ വീട്ടിൽ നിന്ന് ഭക്ഷണം തന്നിട്ടുണ്ടെന്നും ഭയങ്കര കെയറിങ് ആണെന്നും പൃഥ്വിരാജ് പറയുകയുണ്ടായി. ഞാൻ പരിചയപ്പെട്ടത്തിൽ ഏറ്റവും സിംപ്ലസ്റ്റ് ഹ്യൂമൻ ബിങ് സൂര്യ ആണെന്നും ഇവിടെത്തെ ലാല്ലേട്ടന്റെ വേറെയൊരു വേർഷനാണ് സൂര്യയെന്ന് പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. സൂര്യയുടെ വീടിന്റെ പാലുകാച്ചലിന്റെ അന്ന് വൈകിയെത്തിയ കേക്ക് ഇരുവരും ചേർന്ന് ലോക കാര്യങ്ങൾ പറഞ്ഞു തീർത്ത ഓർമകളും പൃഥ്വിരാജ് പങ്കുവെക്കുകയുണ്ടായി.
സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…
ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…
മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുന്ന ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍…
വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി…
ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന പവി കെയർ ടേക്കർ ഇന്ന് മുതൽ തീയേറ്ററുകളിലേക്ക്. മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ…
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി പെറ്റ് ഡിക്ടറ്റീവ്'. തൃക്കാക്കര…
This website uses cookies.