ഏത് തരം വസ്ത്രം ധരിച്ചു വന്നാലും സ്റ്റൈലിഷായി തോന്നുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. സിനിമയിൽ ആണെങ്കിലും ഓഫ് സ്ക്രീനിൽ ആണെങ്കിലും അദ്ദേഹത്തിന് അപാര ഡ്രസിങ് സെൻസാണ്. സാധാരണ ഒരു മുണ്ടും ഷർട്ടും ധരിച്ചാൽ പോലും അദ്ദേഹത്തിന് സ്റ്റൈലായി അനുഭവപ്പെടും. ഈയൊരു വയസ്സിലും അദ്ദേഹം യുവത്വം നിലനിർത്തുന്നതിൽ ഡ്രസിങ് സെൻസും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ജീവിതത്തിലും സിനിമയിലും മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന സ്റ്റൈൽ സെൻസിനെ കുറിച്ചു കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയിലെ കഥാപാത്രങ്ങളെ പോലെ സിനിമയ്ക്ക് പുറത്തെ മമ്മൂട്ടിയും ഏവരേയും കൊതിപ്പിക്കാറുണ്ട് എന്ന് സമീറ വ്യക്തമാക്കി.
സാഹചര്യങ്ങൾക്ക് അനുസരിച്ചു വസ്ത്രങ്ങൾ ധരിക്കാനും അത് നന്നായി ക്യാരി ചെയ്യാനും അദ്ദേഹത്തിന് അസാധ്യ മിടുക്കാണന്ന് സമീറ പറയുകയുണ്ടായി. വെള്ള മുണ്ടും കംഫർട്ടബിളായ ഷർട്ടുമാണ് മമ്മൂട്ടിയുടെ ഇഷ്ട വേഷമെന്നും സൂചിപ്പിച്ചിരിക്കുകയാണ്. അവാർഡ് ചടങ്ങുകളിൽ കണ്ടബറ്റിയായ സ്റ്റൈൽ തന്നിലേക്ക് ചേർത്ത് നിർത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെയാണ്. സ്യുട്ടാണെങ്കിലും ട്രെന്റി നാരോ ഫിറ്റ് ചെക്ക് പാന്റുകളാണെങ്കിലും ആങ്കിൾ ലെങ്താണെങ്കിലും സ്റ്റൈലിഷ് ബോഡി ഫിറ്റ് ഷർട്ടുകളാണെങ്കിലും മമ്മൂക്ക വിസ്മയിപ്പിക്കുമെന്ന് സമീറ സനീഷ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ഒരുങ്ങി ഇറങ്ങിയാൽ ന്യു ജനറേഷൻ യുവത്വം വരെ നോക്കി നിന്നു പോകുന്ന ഉടലഴകിന്റെ മെഗാ മാസ് സ്റ്റൈൽമാനായി മാറും മമ്മൂക്കയെന്ന് സമീറ കൂട്ടിച്ചേർത്തു.
ദേശീയ പുരസ്കാരം നേടിയ ആവാസവ്യൂഹം, ശേഷം വന്ന പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ…
പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ഒരു കട്ടിൽ ഒരു മുറി സ്ത്രീകൾക്കായി പ്രത്യേക…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം…
പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ റീ റിലീസിന് ശേഷം മറ്റൊരു മമ്മൂട്ടി ക്ലാസിക് കൂടി റീ റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക്.…
പ്രേമലു എന്ന ചിത്രത്തിന്റെ മഹാവിജയത്തോടെ മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് നസ്ലൻ ഗഫൂർ എന്ന യുവതാരം. തണ്ണീർ മത്തൻ ദിനങ്ങൾ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു കട്ടിൽ ഒരു മുറിയിലെ "നെഞ്ചിലെ" എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു. രഘുനാഥ്…
This website uses cookies.