മലയാളത്തിന്റെ യുവ താരമായ ആസിഫ് അലി ഇപ്പോൾ ഒട്ടേറെ പ്രൊജെക്ടുകളുമായി തിരക്കിലാണ്. ഒന്നിനൊന്നു വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ഈ നടൻ ഇപ്പോൾ നമ്മുക്ക് മുന്നിലെത്തിക്കുന്നതു. ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ പ്രതീക്ഷയുള്ള ഒട്ടേറെ ചിത്രങ്ങളാണ് ആസിഫ് അലി നായകനായി അണിയറയിൽ ഒരുങ്ങുന്നത്. രാജീവ് രവി ഒരുക്കിയ കുറ്റവും ശിക്ഷയും, മാത്തുക്കുട്ടി ഒരുക്കിയ കുഞ്ഞേൽദോ, സിബി മലയിലിന്റെ കൊത്തു, ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രം, ജിബു ജേക്കബ് ഒരുക്കിയ എല്ലാം ശരിയാവും, എ രഞ്ജിത്ത് സിനിമ, മഹേഷും മാരുതിയും, എബ്രിഡ് ഷൈൻ- നിവിൻ പോളി ടീമിന്റെ മഹാവീര്യർ, വേണു- പൃഥ്വിരാജ് ടീമിന്റെ കാപ്പ എന്നിവയാണ് ആസിഫ് അലി പ്രധാന വേഷം ചെയ്തു ഇനി നമുക്ക് മുന്നിൽ എത്താനുള്ള ചിത്രങ്ങൾ. ഇപ്പോഴിതാ ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച രണ്ട് നടന്മാരെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആസിഫ് അലി.
അതിൽ ആദ്യത്തേത് അന്തരിച്ചു പോയ പ്രശസ്ത തെന്നിന്ത്യൻ നടനായ രഘുവരൻ ആണ്. രഘുവരന്‍ എന്ന നടനെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്. പിന്നീട് ആസിഫ് അലി ആഗ്രഹിച്ച രണ്ടാമത്തെ നടൻ അന്തരിച്ചു പോയ മലയാള നടൻ മുരളി ആണ്. പുതിയ തലമുറയിൽ ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ എന്നിവർക്കൊപ്പമെല്ലാം ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും ആസിഫ് അലി പറയുന്നു. ഇന്ന് മലയാള സിനിമയിലെ പ്രമുഖ സംവിധായകർക്കൊപ്പമെല്ലാം ജോലി ചെയ്യാൻ തനിക്കു സാധിച്ചു എന്നും അതൊരു വലിയ ഭാഗ്യമായി കരുതുന്നു എന്നും ആസിഫ് അലി തുറന്നു പറഞ്ഞു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.