രമേശ് പിഷാരടി എന്ന കലാകാരനെ അറിയാത്ത മലയാളികൾ ഇന്ന് ഉണ്ടാവില്ല എന്നു തന്നെ പറയാം. ഹാസ്യ പരിപാടികളിലൂടെയും അവതാരകൻ ആയും മിനി സ്ക്രീനിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഈ കലാകാരൻ ബിഗ് സ്ക്രീനിൽ ചെറുതും വലുതുമായി ഒരുപിടി വേഷങ്ങൾ ചെയ്തു കൊണ്ടും മലയാളി പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തിരുന്നു. കഴിഞ്ഞ വർഷം ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ വെച്ചു പഞ്ചവർണതത്ത എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറിയ രമേഷ് പിഷാരടിയുടെ രണ്ടാം സംവിധാന സംരംഭം അടുത്ത വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോവുകയാണ്. മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ആ ചിത്രത്തിന്റെ പേര് ഗാനഗന്ധർവ്വൻ എന്നാണ്. 12 വർഷങ്ങൾക്ക് മുൻപ് കൈയ്യിലൊരു മൈക്കുമായി ബിഗ് സ്ക്രീനിൽ രമേശ് പിഷാരടി ആദ്യമായി പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടി നായകനായ ജോഷി ചിത്രമായ നസ്രാണിയിൽ ജൂനിയർ ആർട്ടിസ്റ്റായി ആയിരുന്നു.
ഇന്ന് 12 വർഷങ്ങൾക്ക് ഇപ്പുറം മമ്മൂട്ടിയെ തന്നെ നായകനാക്കി ഗാനഗന്ധർവൻ എന്ന സിനിമ സംവിധാനം ചെയ്ത രമേഷ് പിഷാരടി ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങങ്ങളിലൂടെ ആണ് കടന്നു പോകുന്നത് എന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ ഈ യാത്ര കണ്ടു നിൽക്കുന്നവർക്ക് അത് നൽകുന്നത് വലിയ പ്രചോദനം തന്നെയാണ്. മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്കുള്ള ജൈത്രയാത്ര ആണ് ഈ കലാകാരൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നു രചിച്ച ഈ ചിത്രത്തിന്റെ ടീസർ, ട്രയ്ലർ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തിരുന്നു. വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടെയാണ് രമേഷ് പിഷാരടി.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.