ധനുഷ് എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് 2014ൽ പുറത്തിറങ്ങിയ വി. ഐ. പി. ചിത്രം യുവാക്കൾ വലിയതോതിൽ അന്നേറ്റെടുത്തപ്പോൾ ചിത്രത്തിലെ ധനുഷിന്റെ നായക കഥാപാത്രമായ രഘുവരനും ഏറെ ആരാധകർ ഉണ്ടായി. അതിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ വി. ഐ. പി 2 വുമായി കഴിഞ്ഞവർഷം ധനുഷ് വീണ്ടും എത്തിയിരുന്നു. ആദ്യ ചിത്രം വേൽരാജാണ് സംവിധാനം ചെയ്തതെങ്കിൽ രണ്ടാം ചിത്രം ഒരുക്കിയത് ധനുഷിന്റെ ഭാര്യയായ സൗന്ദര്യയായിരുന്നു. ആദ്യ ചിത്രത്തെ അപേക്ഷിച്ച് രണ്ടാം ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. എങ്കിലും ചിത്രം 25 കോടിയോളം രൂപ ആദ്യ വാരം മാത്രം കളക്ഷൻ സ്വന്തമാക്കിയിരുന്നു. അങ്ങനെയിരിക്കെയാണ് ചിത്രത്തിന്റെ മൂന്നാംഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്.
ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് തന്നെയാണ് ധനുഷ് ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അദ്ദേഹം ഇതുവരെയും പുറത്ത് വിടാൻ തയ്യാറായിട്ടുമില്ല. ചിത്രത്തിന്റെ സംവിധാനം സൗന്ദര്യ ആകുമോ എന്ന സംശയം ഇപ്പോഴും ബാക്കി നിൽക്കുകയാണ്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ വേൽരാജ് തിരികെ എത്തുമോ എന്ന ചർച്ചകളും ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
ആദ്യ രണ്ടു ചിത്രങ്ങളിലേത് പോലെ തന്നെ അമലാ പോൾ തന്നെയാണവും പുതിയ ചിത്രത്തിലും നായിക. മാരി 2, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കുകളിലാണ് ധനുഷ് ഇപ്പോൾ അതിന് ശേഷമാകും വി. ഐ. പി 3 യിലേക്ക് ധനുഷ് കടക്കുക. എന്തായാലും വി. ഐ. പി ചിത്രങ്ങളുടെ ആരാധകർക്ക് വലിയ ആവേശമായി ഈ വാർത്ത മാറുമെന്ന് ഉറപ്പാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.