മലയാള സിനിമയിലെ പ്രശസ്ത സംവിധായകരിലൊരാളായ വിനയൻ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ആണ് ഈ ഓണത്തിന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. സിജു വിൽസൺ നായകനായി എത്തിയ പത്തൊൻപതാം നൂറ്റാണ്ട് എന്ന ബിഗ് ബഡ്ജറ്റ് ചിത്രം, ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര നായകന്റെ കഥയാണ് പറയുന്നത്. അതിഗംഭീരമായാണ് സിജു വിൽസൺ ഈ കഥാപാത്രത്തിന് ജീവൻ നൽകിയത്. ഈ ചിത്രത്തിനു വേണ്ടി വമ്പൻ മേക്കോവറാണ് സിജു വിൽസൺ നടത്തിയത്. ഇപ്പോഴിതാ, ഈ ചിത്രത്തിന് വേണ്ടി താൻ ആദ്യം സമീപിച്ചത് മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരനെയാണെന്നു വെളിപ്പെടുത്തുകയാണ് വിനയൻ. റിപ്പോർട്ടർ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് വിനയൻ ഈ കാര്യം പുറത്തു പറഞ്ഞത്. പൃഥ്വിരാജ് സുകുമാരനോട് താൻ കഥ പറഞ്ഞപ്പോൾ പൃഥ്‌വി തന്നോട് പറഞ്ഞത് തിരക്കാണെന്നാണെന്നും, എന്നാൽ അതേ സമയം തന്നെ വാരിയംകുന്നൻ എന്ന ചിത്രം ചെയ്യാൻ പോകുന്നു എന്ന വിവരം പൃഥ്വിരാജ് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചെന്നും വിനയൻ പറഞ്ഞു.
തനിക്ക് തരാൻ സമയമില്ലാത്ത ഒരാൾക്ക് വേണ്ടി കാത്തിരുന്ന് തന്റെ ആവേശം കളയാൻ തനിക്ക് താല്പര്യമില്ലെന്നും, അത് കൊണ്ടാണ് പൃഥ്വിരാജ് വേണ്ടായെന്നു വെച്ചുകൊണ്ട് പിന്നെ സിജു വിൽസണിലേക്കെത്തിയതെന്നും വിനയൻ വിശദീകരിച്ചു. മോഹൻലാൽ, മമ്മൂട്ടി എന്നിവരെ ഈ ചിത്രവുമായി സമീപിക്കാതെയിരുന്നത് ഇതിലെ കഥാപാത്രത്തിന്റെ പ്രായം കാരണമാണെന്നും വിനയൻ പറഞ്ഞു. ഏതായാലും ആഷിക് അബു- പൃഥ്വിരാജ് ടീമിൽ നിന്നൊരുങ്ങും എന്ന് അന്ന് പ്രഖ്യാപിച്ചിരുന്ന വാരിയംകുന്നൻ, പിന്നീട് ഉപേക്ഷിക്കപ്പെട്ടു എന്നതും ശ്രദ്ധേയമായി. വിനയൻ ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ട് ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.