മലയാള സിനിമ പ്രേമികൾക്കു ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അറുപത്തി മൂന്ന് വയസ്സായിരുന്നു അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. ഇപ്പോഴാണ് അദ്ദേഹത്തിന്റെ മരണം സ്ഥിതീകരിച്ച വാർത്ത ആശുപത്രി വൃത്തങ്ങൾ പുറത്തു വിട്ടത്. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം മൂലം അദ്ദേഹത്തെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ എഗ്മോ സപ്പോർട്ടിലാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ സുഹൃത്തുക്കളുടേയും ആരാധകരുടേയും സഹപ്രവർത്തകരുടേയും പ്രാർഥനകൾ വിഫലമാക്കികൊണ്ട് ഇന്ന് അദ്ദേഹം വിട പറഞ്ഞു.
ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി അദ്ദേഹം ചികിത്സ തേടുന്നുണ്ടായിരുന്നു. അത് കുറഞ്ഞു വന്ന് കൊണ്ടിരിക്കെയാണ് ഇന്നലെ മൂന്ന് മണിയോടെ അദ്ദേഹത്തിന് കടുത്ത ഹൃദയാഘാതം ഉണ്ടായത്. സംവിധായകനും നടനുമായ ലാലിനൊപ്പം ചേർന്ന് ഇരട്ട സംവിധായക കൂട്ടുകെട്ടിലാണ് സിദ്ദിഖ് സിനിമയിൽ പേരെടുക്കുന്നത്. അതിനു മുൻപ് മിമിക്രി വേദികളിലും ശേഷം ഫാസിലിന്റെ സംവിധാന സഹായിയായും മികവ് തെളിയിച്ചിരുന്നു. ലാലിനൊപ്പം ചെയ്ത റാംജി റാവു സ്പീക്കിങ്, ഗോഡ് ഫാദർ , ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലർ, എന്നിവക്ക് ശേഷം അദ്ദേഹം ഒറ്റക്ക് സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആൻഡ് ജന്റിൽമാൻ, ഭാസ്കർ ദി റാസ്കൽ, ഫുക്രി, ബിഗ് ബ്രദർ എന്നിവ. ബോഡിഗാർഡിന്റെ ഹിന്ദി റീമേക്ക് ഒരുക്കി ബോളിവുഡിലും സൂപ്പർ ഹിറ്റ് സമ്മാനിച്ച സംവിധായകനായിരുന്നു സിദ്ദിഖ്.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.