വിജയ് ചിത്രം ‘മെര്‍സല്‍’ നിരോധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജനാധിപത്യരാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടെന്നും സിനിമയെ സിനിമയായി കാണണമെന്നും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
ഇന്ത്യയെ കുറിച്ചും കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ചരക്ക് സേവന നികുതിയെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന രംഗങ്ങളുണ്ടെന്ന് കാണിച്ച് അഡ്വ. എ. അശ്വത്ഥമനാണ് ഹര്‍ജി നല്‍കിയത്.
ചിത്രത്തിലെ സംഭാഷണങ്ങള്‍ ചരക്ക് സേവന നകുതി സംബന്ധിച്ച് ജനങ്ങളില്‍ തെറ്റായ ധാരണകള്‍ വളരുന്നതിന് കാരണമാകുമെന്നാണ് ഹർജിക്കാരന്റെ പരാതി. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ചിത്രത്തിന്റെ പ്രദര്‍ശനം അടിയന്തരമായി നിര്‍ത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് എല്ലാവര്ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്യ്രമുണ്ട്. പക്വതയുള്ള ജനാധിപത്യത്തിന് ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ അടിച്ചമര്‍ത്താനാകില്ല.
സിനിമയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അന്തിമവിധി പ്രേക്ഷകരുടേതാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ സാമൂഹികവ്യവസ്ഥകളില്‍ യഥാര്‍ഥത്തില്‍ ആശങ്കപ്പെടുന്നവര്‍ മെര്‍സല്‍ പോലുള്ള സിനിമയ്ക്കെതിരെയല്ല പരാതിപ്പെടേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.