മലയാളത്തിലെ മുൻനിര നായികാ താരങ്ങളിൽ ഒരാളാണിന്ന് മംമ്‌ത മോഹൻദാസ്. ആസിഫ് അലിയുടെ നായികയായി മംമ്ത അഭിനയിച്ച മഹേഷും മാരുതിയും എന്ന ചിത്രം ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. മണിയൻ പിള്ള രാജു നിർമ്മിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് സേതുവാണ്. ഇപ്പോഴിതാ, ഈ ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖത്തിനിടെ മംമ്‌ത നടത്തിയ ഒരു വെളിപ്പെടുത്തലാണ് വലിയ ശ്രദ്ധ നേടുന്നത്. സൂപ്പര്‍താരം രജനികാന്തിന്‍റെ ചിത്രത്തില്‍ അഭിനയിച്ചപ്പോൾ നേരിട്ട ഒരനുഭവമാണ് മംമ്‌ത വെളിപ്പെടുത്തുന്നത്. 2007 ല്‍ ഒരുങ്ങിയ ഒരു രജനികാന്ത് ചിത്രത്തിൽ, താൻ അഭിനയിച്ചിരുന്നുവെന്നും, ഡേറ്റ് ഇല്ലാഞ്ഞിട്ട്, അത് വളരെയധികം അഡ്ജസ്റ്റ് ചെയ്താണ് ആ ചിത്രത്തിൽ വേഷമിട്ടതെന്നും മംമ്‌ത പറയുന്നു. എന്നിട്ടു പോലും ആ ചിത്രം റിലീസ് ചെയ്തപ്പോൾ താൻ അഭിനയിച്ച രംഗങ്ങൾ അതിൽ നിന്ന് വെട്ടിമാറ്റി എന്നാണ് മംമ്‌ത പറയുന്നത്.
ആ ചിത്രത്തില്‍ താൻ ഉണ്ടെങ്കില്‍ അഭിനയിക്കില്ലെന്ന് ഒരു പ്രമുഖ നടി നിലപാട് എടുത്തതോടെയാണ് തന്റെ രംഗങ്ങൾ മുറിച്ചു മാറ്റിയതെന്നും മംമ്‌ത പറഞ്ഞു. രജനികാന്ത് ചിത്രത്തിലെ ഒരു ഗാന രംഗത്തിനാണ് തന്നെ അന്ന് വിളിച്ചതെന്നും, സിനിമക്കുള്ളിൽ സിനിമ നടക്കുന്ന തരത്തിലുള്ള ഒരു രംഗമായിരുന്നു അതെന്നും മംമ്‌ത പറയുന്നു. അഞ്ചു ദിവസത്തോളം ഏറെ നേരം സെറ്റിൽ കാത്തിരുന്നാണ് ആ സീനുകൾ താൻ ചെയ്തതെന്നും മംമ്‌ത വിശദീകരിച്ചു. ലീഡ് ഹീറോയിനായ മറ്റൊരു നടിയെ വച്ച് ഒരു ഗാനരംഗം അതിൽ ഉണ്ടായിരുന്നു എന്നും, പക്ഷെ താൻ അഭിനയിച്ചാൽ അവര്‍ വരില്ലെന്ന് പറഞ്ഞത് കൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നും മംമ്‌ത വെളിപ്പെടുത്തി. രജിനി സാറിനോടുള്ള ബഹുമാനം കൊണ്ടാണ് താൻ പോയതെന്നും അത് കൊണ്ടാണ് നിശബ്ദയായി ഇരുന്നതെന്നും മംമ്‌ത പറയുന്നു. ഇന്നത്തെ ഹീറോയിനാണെങ്കിൽ അതിനെതിരെ ശബ്ദിച്ചേനെ എന്നും അവർ കൂട്ടിച്ചേർത്തു. മംമ്‌ത പറയുന്നത് കുസേലൻ എന്ന ചിത്രത്തെ കുറിച്ചാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് മംമ്‌ത ഇത് തുറന്നു പറഞ്ഞത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.