മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ‘പരോൾ’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പരസ്യസംവിധായകനായ ശരതിന്റെ സിനിമാലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ ചിത്രം. ‘പരോൾ’ എന്ന പേര് ചിത്രത്തിനായി നിർദേശിച്ചത് മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ചിത്രീകരണം തുടങ്ങുന്ന സമയത്തൊന്നും സിനിമയുടെ പേര് തീരുമാനിച്ചിരുന്നില്ല. ചിത്രീകരണത്തിനായി എത്തിയപ്പോൾ ‘പരോളി’ലെ ഗാനങ്ങള്‍ മമ്മൂട്ടി കേട്ടിരുന്നു. അപ്പോഴാണ് നടനും ഗായകനുമായ അരിസ്റ്റോ സുരേഷ് പാടിയ ‘പരോള്‍ …’ എന്നുതുടങ്ങുന്ന ഗാനം അദ്ദേഹത്തിൻറെ ശ്രദ്ധയിൽപെട്ടത്. ഉടന്‍ തന്നെ മമ്മൂട്ടി ക്ലാപ്പ് ബോര്‍ഡ് വാങ്ങി അതില്‍ പരോള്‍ എന്ന് എഴുതുകയായിരുന്നുവെന്ന് ശരത് പറയുന്നു.
ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടി തനി നാടന്‍ കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘പരോൾ’. ഇനിയ, മിയ, സിദ്ദിഖ്, സുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് ഇനിയ എത്തുന്നത്. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍ ചിത്രത്തിലെ ഒരു മുഖ്യറോൾ അവതരിപ്പിക്കുന്നു. രണ്ടു ഷെഡ്യൂളിലായി ബംഗളൂരുവിലും കേരളത്തിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരിക്കുകയാണ്. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജെ & ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജൂഡ് സുധീർ, ജൂബി നൈനാൻ എന്നിവർ ചേർന്നാണ് ‘പരോൾ’ നിർമ്മിക്കുന്നത്. മാർച്ചിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.