മമ്മൂട്ടിയെ നായകനാക്കി ഒരുക്കാൻ പ്ലാൻ ചെയുന്ന കർണ്ണൻ എന്ന സിനിമയുടെ രചയിതാവും പ്രശസ്ത നടനും സംവിധായകനുമായ പി ശ്രീകുമാർ, ഒരുപാട് വർഷങ്ങൾക്കു മുൻപേ താൻ മമ്മൂട്ടിയുമായി വഴക്കിട്ടു പിരിയാൻ ഉണ്ടായ കാരണം വെളിപ്പെടുത്തുകയാണ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തോപ്പിൽ ഭാസിയുടെ കൈയും തലയും പുറത്തിടരുത് എന്ന് സിനിമയ്‌ക്ക് മമ്മൂട്ടിയെ ബുക്ക് ചെയ്യാൻ മദ്രാസിലെ പ്രസാദ് സ്‌റ്റുഡിയോയിൽ എത്തിയ ശ്രീകുമാറിന്റെയും കൂട്ടരെയും കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ ഒരു 45 മിനിട്ടോളം മമ്മൂട്ടി കാത്തു നിർത്തി. അതിനു ശേഷം അദ്ദേഹം പുറത്തു വന്നപ്പോൾ ചിത്രത്തെ കുറിച്ച് സംസാരിക്കുകയും സെപ്റ്റംബർ മാസത്തിൽ ഒരാറ് ദിവസത്തെ ഡേറ്റ് ആണ് വേണ്ടത് എന്നറിയിക്കുകയും ചെയ്തു.
എന്നാൽ സെപ്റ്റംബറിൽ സമയം ഇല്ലെന്നും ഒരു വർഷം വെയിറ്റ് ചെയ്യാനും മമ്മൂട്ടി ആവശ്യപ്പെട്ടു. അപ്പോൾ ഒന്ന് അഡ്ജസ്റ്റ് ചെയ്തു കൂടെ എന്ന് ശ്രീകുമാർ ചോദിച്ചപ്പോൾ ‘അഡ്‌ജസ്‌റ്റ് ചെയ്യാൻ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ എന്റെ കൂടെ പഠിച്ചതോ, മറ്റെന്തെങ്കിലും ബന്ധമുണ്ടോ നമ്മൾ തമ്മിൽ ‘ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അതിനു ശേഷം കുറച്ചു കഴിഞ്ഞു സെപ്റ്റംബറിൽ അഡ്ജസ്റ്റ് ചെയ്യാം എന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ മമ്മൂട്ടി തന്നോട് പറഞ്ഞതെല്ലാം തിരിച്ചും അങ്ങോട്ട് പറഞ്ഞിട്ട് ശ്രീകുമാർ അദ്ദേഹവുമായി വഴക്കുണ്ടാക്കി പിരിഞ്ഞു. പിന്നീട് പ്രിയദർശന്റെ രാക്കുയിലിൻ രാഗസദസിൽ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് മമ്മൂട്ടിയെ കണ്ടപ്പോൾ മൈൻഡ് ചെയ്യാതിരുന്ന തന്നെ കെട്ടി പിടിച്ച് അദ്ദേഹം പറഞ്ഞത് ‘നിങ്ങൾ ഇതുവരെ ഇതൊന്നും മറന്നില്ലേ’ എന്നായിരുന്നു എന്നും ശ്രീകുമാർ ഓർത്തെടുക്കുന്നു. ആ മമ്മൂട്ടിയാണ് മലയാള സിനിമയിൽ നിർമ്മാണമൊക്കെ നടത്തി പൊട്ടിപൊളിഞ്ഞ് തകർന്ന് തരിപ്പണമായി നിന്ന തന്നെ കാർ കൊടുത്തയച്ച് ആലപ്പുഴയിലെ സെറ്റിൽ എത്തിച്ച് ഇന്നത്തെ നിലയ്‌ക്കെത്തിച്ചത് എന്നും, ഇന്ന് മമ്മൂട്ടി തന്റെ അടുത്ത സുഹൃത്തും സഹോദരനും ഒക്കെയാണ് എന്നും ശ്രീകുമാർ പറയുന്നു.
ഫോട്ടോ കടപ്പാട്: സുനി നീലം
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.