മലയാളത്തിലും തമിഴിലും അഭിനയിച്ചു കയ്യടി നേടിയ പ്രശസ്ത മലയാളി നടിയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാന്റെ നായികയായി ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ വന്ന് മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച ഈ നായികാതാരം, വമ്പൻ ജനപ്രീതി നേടിയത് ദളപതി വിജയ് ചിത്രത്തിലെ നായികാ വേഷം ചെയ്തപ്പോഴാണ്. ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ എന്ന ചിത്രത്തിലാണ് ദളപതി വിജയ്‌യുടെ നായികയായി മാളവിക വന്നത്. മമ്മൂട്ടി നായകനായി എത്തിയ ഹനീഫ് അദനി ചിത്രം ദി ഗ്രേറ്റ് ഫാദറിൽ ആണ് മാളവിക അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. അത് കൂടാതെ രജനികാന്ത് ചിത്രമായ പേട്ടയിൽ ഒരു നിർണ്ണായക വേഷം ചെയ്ത മാളവിക, ധനുഷിന്റെ നായകനായി മാരൻ എന്ന തമിഴ് ചിത്രത്തിലുമെത്തി. ഇപ്പോഴിതാ മാരനിലെ ഒരു കിടപ്പറ രംഗത്തെ കുറിച്ച് അശ്ലീല കമന്റുമായെത്തിയ ആരാധകനു ചുട്ട മറുപടി നൽകിയിരിക്കുകയാണ് മാളവിക മോഹനൻ.
ട്വിറ്ററിൽ ആരാധകരുമായി സംവദിക്കവേയാണ് ഒരാൾ മോശമായ ഒരു ചോദ്യവുമായി എത്തിയത്. മാരൻ എന്ന ചിത്രത്തിലെ ഒരു കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു എന്നായിരുന്നു അയാളുടെ ചോദ്യം. അതിനു മാളവിക മറുപടി നൽകിയത്, “ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല” എന്നായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടി കൂടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകർക്കായി പങ്കു വെക്കാറുള്ളത്. അത്കൊണ്ട് തന്നെ ഒട്ടേറെ യുവ ആരാധകരും ഈ നടിക്കുണ്ട്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. തമിഴിൽ കൂടുതൽ സജീവമായ മാളവിക ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞെന്നാണ് വാർത്തകൾ പറയുന്നത്.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.